കരുണാനിധിയെ ട്രോളിയ ടി.ജി മോഹന്‍ദാസിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

അന്തരിച്ച ഡി.എം.കെ നേതാവും തമിഴ്നാട് മുന്മുഖ്യമന്ത്രിയുമായ കരുണാനിധിയെ ട്രോളിയ ആര്.എസ്.എസ് നേതാവ് ടി.ജി. മോഹന്ദാസിനെ പൊളിച്ചടുക്കി സോഷ്യല് മീഡിയ. കലൈഞ്ജറിന്റെ മരണത്തിന് പിന്നാലെ മോഹന്ദാസ് നടത്തിയ വിവാദ പരാമര്ശത്തെയാണ് സോഷ്യല് മീഡിയ പൊളിച്ചടുക്കിയത്. ''മരിച്ചയാളിനെപ്പറ്റി നല്ലത് പറയാന് വേണ്ടിയാണ്! കരുണാനിധി ചെയ്ത് മൂന്ന് നല്ലകാര്യങ്ങള് പറയാമോ''യെന്ന് മോഹന്ദാസ് ട്വീറ്റ് ചെയ്തു. ഇതോടെ പല അക്കൗണ്ടുകളില് നിന്നും മോഹന്ദാസിന് മറുപടിയെത്തി.
 | 

കരുണാനിധിയെ ട്രോളിയ ടി.ജി മോഹന്‍ദാസിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി: അന്തരിച്ച ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയുമായ കരുണാനിധിയെ ട്രോളിയ ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കലൈഞ്ജറിന്റെ മരണത്തിന് പിന്നാലെ മോഹന്‍ദാസ് നടത്തിയ വിവാദ പരാമര്‍ശത്തെയാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്. ”മരിച്ചയാളിനെപ്പറ്റി നല്ലത് പറയാന്‍ വേണ്ടിയാണ്! കരുണാനിധി ചെയ്ത് മൂന്ന് നല്ലകാര്യങ്ങള്‍ പറയാമോ”യെന്ന് മോഹന്‍ദാസ് ട്വീറ്റ് ചെയ്തു. ഇതോടെ പല അക്കൗണ്ടുകളില്‍ നിന്നും മോഹന്‍ദാസിന് മറുപടിയെത്തി.

തന്റെ ചാണക സംഘങ്ങളെ ദ്രാവിഡ മണ്ണില്‍ കാലുകുത്താന്‍ സമ്മതിച്ചില്ല, സവര്‍ണ്ണ ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് തമിഴ്മണ്ണില്‍ വിത്തിറക്കാന്‍ പോലും അവസരം നല്‍കിയില്ല, ന്യൂനപക്ഷ -ദളിത് വേട്ടയ്ക്കോ വംശഹത്യക്കോ ഒരിക്കല്‍പ്പോലും തമിഴ് മണ്ണില്‍ ചോര ചിന്താന്‍ അവസരം നല്‍കിയില്ല. ഇതൊക്കെ മതിയോടോ വിഷജന്തു എന്നായിരുന്നു അഡ്വ. ജഹാംഗീര്‍ മോഹന്‍ദാസിന് നല്‍കിയ മറുപടി.

ടി.ജി മോഹന്‍ദാസ് പോസ്റ്റ് ചെയ്ത കുറിപ്പിനേക്കാള്‍ ആളുകള്‍ ലൈക്ക് ചെയ്തത് അഡ്വ. ജഹാംഗീറിന്റെ മറുപടിയാണ്. തുടര്‍ന്ന് മോഹന്‍ദാസ് ജഹാംഗീറിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ദ്രാവിഡ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു കരുണാനിധി. രാമസേതു വിഷയത്തില്‍ ആരാണ് ഈ രാമന്‍ എന്ന കരുണാനിധിയുടെ പ്രസിദ്ധമായ ചോദ്യത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

പോസ്റ്റ് വായിക്കാം.