ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാല് സ്ത്രീകൾ പിടിയിൽ

കലവൂരിൽ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് സ്ത്രീകൾ പിടിയിൽ. കൊലപാതകം ആസുത്രണം ചെയ്ത സ്മിത, രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരാണ് പിടിയിലായത്. സ്മിതയുടെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് വേണുഗോപാലിന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സ്മിതയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാൽ.
 | 

ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകം; നാല് സ്ത്രീകൾ പിടിയിൽ
ആലപ്പുഴ:  കലവൂരിൽ ബി.ജെ.പി. നേതാവ് വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ നാല് സ്ത്രീകൾ പിടിയിൽ. കൊലപാതകം ആസുത്രണം ചെയ്ത സ്മിത, രജനി, ഗ്രീഷ്മ, ഗിരിജ എന്നിവരാണ് പിടിയിലായത്. സ്മിതയുടെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് വേണുഗോപാലിന്റെ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സ്മിതയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വേണുഗോപാൽ.

കഴിഞ്ഞ മാസമാണ് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാൽ (46) വെട്ടേറ്റ് മരിച്ചത്. കാലത്ത് ആറു മണിക്ക് വീട്ടിൽ അലക്കിക്കൊണ്ടിരിക്കുമ്പോൾ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്നു വേണുഗോപാൽ. രണ്ട് വർഷം മുൻപ് കലവൂർ സ്വദേശി ചന്ദ്രലാൽ വെട്ടേറ്റ് മരിച്ചത്.