മൈക്കും കേബിളുമായി പിന്നില്‍ നിന്ന് ഇടിച്ചു കയറി; ‘മാറി നില്‍ക്ക്’ പരാമര്‍ശത്തില്‍ ന്യായീകരണവുമായി സി.എന്‍.മോഹനന്‍

മാധ്യമപ്രവര്ത്തകയ്ക്കു നേരെ മാറി നില്ക്ക് എന്ന് ആക്രോശിച്ച സംഭവത്തില് വിശദീകരണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്.മോഹനന്.
 | 
മൈക്കും കേബിളുമായി പിന്നില്‍ നിന്ന് ഇടിച്ചു കയറി; ‘മാറി നില്‍ക്ക്’ പരാമര്‍ശത്തില്‍ ന്യായീകരണവുമായി സി.എന്‍.മോഹനന്‍

കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ മാറി നില്‍ക്ക് എന്ന് ആക്രോശിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ അടുത്ത് ചെന്ന ശേഷം ജാഥയുടെ വലതു ഭാഗത്തു കൂടി മൈക്കും കേബിളുമായി ഇടിച്ചു കയറുകയായിരുന്നു മാധ്യമപ്രവര്‍ത്തകയെന്ന് മോഹനന്‍ കുറ്റപ്പെടുത്തുന്നു. ജാഥ കഴിയട്ടെ നിങ്ങള്‍ മാറിനില്‍ക്ക് എന്ന് താന്‍ പറഞ്ഞു. നടന്നുപോകുന്ന ജാഥയ്ക്കകത്തേക്ക് മൈക്കും ക്യാമറയുമായി കയറി മുന്‍നിര അലങ്കോലമായപ്പോഴാണ് താനിത് പറഞ്ഞതെന്നും മോഹനന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേബിളില്ലാത്ത കോര്‍ഡ്‌ലെസ് മൈക്കായിരുന്നു ചാനല്‍ റിപ്പോര്‍ട്ടര്‍ നേതാക്കളുടെ പ്രതികരണമെടുക്കാന്‍ ഉപയോഗിച്ചിരുന്നത്.

ആയിരക്കണക്കിനാളുകള്‍ അണിനിരന്ന ഒരു സമര ജാഥയില്‍ തള്ളിക്കയറിയതിന് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം നിരായുധനായ തന്നെ ധാര്‍ഷ്ട്യക്കാരനെന്ന് മുദ്ര കുത്തി അപമാനിക്കാന്‍ ഏകപക്ഷീയമായി ചാനല്‍ ശ്രമിക്കുകയാണുണ്ടായതെന്നും മോഹനന്‍ കുറ്റപ്പെടുത്തുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏത് ജാഥയും അലങ്കോലമാക്കാമെന്നായിരിക്കും. അവര്‍ക്കൊരു പടമെടുത്ത് പോയാല്‍ മതി. എനിക്ക് അതല്ലല്ലോ കാര്യം.

ഒരു തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ടി നേതാക്കളുടെ മേല്‍ കയറി നിരങ്ങാമെന്ന് ഈ മാധ്യമത്തിലെ പ്രവര്‍ത്തകര്‍ കരുതരുത്. മാധ്യമങ്ങളുടെ പരിലാളനയില്‍ പൊട്ടിവീണ അതിമാനുഷ ശക്തിയുള്ള നേതാവല്ല ഞാന്‍. ഞാന്‍ സാധാരണക്കാരന്‍.പക്ഷെ ഞാന്‍ 40 വര്‍ഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ കേഡറാണ്.ഈ 40 വര്‍ഷം താണ്ടിയ ജീവിതം ടെലിവിഷന്‍ ചാനലിന്റെ വെള്ളിവെളിച്ചം കണ്ടാല്‍ ഇയ്യലിനെപ്പോലെ ചാടി വീഴാന്‍ എന്നെ പ്രേരിപ്പിക്കില്ല. എന്നെ ഈ ചാനല്‍ പ്രവര്‍ത്തകര്‍ ബ്‌ളാക്ക് ഔട്ട്‌ചെയ്താലും ഞാനീ നാട്ടിലുണ്ടാകുമെന്നും മോഹനന്‍ പറയുന്നു.

പാലാരിവട്ടം മേല്‍പാലം വിഷയത്തില്‍ ബുധനാഴ്ച സിപിഎം നടത്തിയ റീത്ത് സമര്‍പ്പിക്കല്‍ പ്രകടനത്തിനിടെയായിരുന്നു ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് മോഹനന്‍ മാറി നില്‍ക്ക് എന്ന് ആജ്ഞാപിച്ചത്. ഇത് വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മോഹനന്‍ രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിക്കാരനായ ഇബ്രാഹിം കുഞ്ഞ് എം എൽ എയെയും കൂട്ടാളികളെയും തുറുങ്കിടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എൽ ഡി എഫ് നേതൃത്വത്തിൽ പാലാരിവട്ടം മേൽപ്പാലത്തിലേക്ക് മാർച്ച് നടത്തിയത്.പ്രകടനം രണ്ട് വരിയായി പോകണമെന്ന് ഞങ്ങൾ തീരുമാനിച്ചു. ട്രാഫിക് ബ്ലോക്ക് കഴിയുന്നത്ര ഒഴിവാക്കാനാണിങ്ങനെ ചെയ്തത്.പാലാരിവട്ടം ജംഗ്ഷൻ ക്രോസ് ചെയ്തപ്പോൾ ബ്ലോക്കുണ്ടായി.

കഴിയുന്നത്ര ഒതുങ്ങിയാണ് പ്രകടനം നീങ്ങിയത്. മേൽപ്പാലത്തിൽ റീത്ത് വയക്കാനായി വടക്കുഭാഗത്തെത്തുമ്പോൾ ഞങ്ങൾ തീരുമാനിച്ച പരിപാടിയിൽ മാറ്റം വരുത്തി. റീത്ത് വച്ച് തിരികെയെത്തി പാലാരിവട്ടത്ത് യോഗം ചേരാനുള്ള തയ്യാറെടുപ്പാണ് നടത്തിയിരുന്നത്.നഗരത്തിൽ വീണ്ടും ബ്ലോക്കുണ്ടാക്കണ്ടെന്ന് കരുതി പാലത്തിൽ റീത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച് ഇന്ന് പരിപാടി അവസാനിപ്പിക്കാൻ നിശ്ചയിച്ചു. ഇങ്ങനെ പലത്തിലേക്ക് അടുക്കുമ്പോഴാണ് ഒരു ചാനലിന്റെ പ്രവർത്തകർ പ്രകടനത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എൽ ഡി എഫ് കൺവീനർ എ.വിജയരാഘവന്റെ അടുത്തുചെന്നത്.

ഞങ്ങൾ നടക്കുമ്പോൾ മുന്നിൽ വന്നാണിത്. ജാഥ കഴിയട്ടെ ബൈറ്റ് തരാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജാഥയുടെ വലതുഭാഗത്തു കൂടി ഇവർ മൈക്കും കേബിളുമായി പിന്നിൽ നിന്ന എന്റെയടുത്തേക്ക് ഇടിച്ചു കയറി. ജാഥ കഴിയട്ടെ നിങ്ങൾ മാറിനൽക്ക് എന്ന് ഞാൻ പറഞ്ഞു. നടന്നു പോകുന്ന ജാഥയ്ക്കകത്തേക്ക് മൈക്കും ക്യാമറയുമായി കയറി മുൻനിര അലങ്കോലമായപ്പോഴാണ് ഞാനിത് പറഞ്ഞത്. മാധ്യമ പ്രവർത്തകർക്ക് ഏത് ജാഥയും അലങ്കോലമാക്കാമെന്നായിരിക്കും.

അവർക്കൊരു പടമെടുത്ത് പോയാൽ മതി. എനിക്ക് അതല്ലല്ലോ കാര്യം. ആയിരക്കണക്കിനാളുകൾ അണിനിരന്ന ഒരു സമര ജാഥയിൽ തള്ളിക്കയറിയതിന് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം നിരായുധനായ എന്നെ ധാർഷ്ട്യക്കാരനെന്ന് മുദ്ര കുത്തി അപമാനിക്കാൻ ഏകപക്ഷീയമായി ഈ ചാനൽ ശ്രമിക്കുകയാണുണ്ടായത്. ഒരു തെരഞ്ഞെടുപ്പിൽ തോറ്റെന്ന് കരുതി പാർടി നേതാക്കളുടെ മേൽ കയറി നിരങ്ങാമെന്ന് ഈ മാധ്യമത്തിലെ പ്രവർത്തകർ കരുതരുത്.

മാധ്യമങ്ങളുടെ പരിലാളനയിൽ പൊട്ടിവീണ അതിമാനുഷ ശക്തിയുള്ള നേതാവല്ല ഞാൻ. ഞാൻ സാധാരണക്കാരൻ.പക്ഷെ ഞാൻ 40 വർഷമായി പൊതുരംഗത്തുള്ള ഒരെളിയ കമ്യൂണിസ്റ്റ കേഡറാണ്.ഈ 40 വർഷം താണ്ടിയ ജീവിതം ടെലിവിഷൻ ചാനലിന്റെ വെള്ളിവെളിച്ചം കണ്ടാൽ ഇയ്യലിനെപ്പോലെ ചാടി വീഴാൻ എന്നെ പ്രേരിപ്പിക്കില്ല. എന്നെ ഈ ചാനൽ പ്രവർത്തകർ ബ്ളാക്ക് ഔട്ട്ചെയ്താലും ഞാനീ നാട്ടിലുണ്ടാകുമേ! പക്ഷെ ഭീഷണിക്ക് വഴങ്ങില്ല.വിവേകമുള്ള മാധ്യമ പ്രവർത്തകർ അവിടെ വേറെയുമുണ്ടായിരുന്നല്ലോ.എന്നാൽ എന്റെ റെഡ് സല്യൂട്ട്.

പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിലെ അഴിമതിക്കാരനായ ഇബ്രാഹിം കുഞ്ഞ് എം എൽ എയെയും കൂട്ടാളികളെയും…

Posted by C.N.Mohanan on Thursday, June 27, 2019