രാജസ്ഥാനിലെ കാവിഭീകരത; ന്യായീകരണവുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്

രാജസ്ഥാനില് പശ്ചിമ ബംഗാള് സ്വദേശിയായ മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്പ്പ്ലൈന് നേതാവ് പ്രതീഷ് വിശ്വനാഥന്. ഫേസ്ബുക്ക് പോസ്റ്റിലാണ് കൊലപാതകത്തെ പ്രതീഷ് ന്യായീകരിക്കുന്നത്.
 | 

രാജസ്ഥാനിലെ കാവിഭീകരത; ന്യായീകരണവുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്

രാജസ്ഥാനില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ മുസ്ലീം യുവാവിനെ വെട്ടിക്കൊന്ന് കത്തിച്ച സംഭവത്തെ ന്യായീകരിച്ച് ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കൊലപാതകത്തെ പ്രതീഷ് ന്യായീകരിക്കുന്നത്.

രാജസ്ഥാനില്‍ ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. ലവ് ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്ന ഓരോരുത്തര്‍ക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആള്‍ വിഡിയോയില്‍ പറയുന്നുമുണ്ട്. ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ജിഹാദികള്‍ ലവ് ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. ലവ് ജിഹാദ് അവസാനിപ്പിച്ചാല്‍ ഇങ്ങനെ ഉള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. മുസാഫാര്‍ നഗര്‍ കലാപവും ലവ് ജിഹാദ് കാരണമാണ്. മുസ്ലിം നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തു ലവ് ജിഹാദ് അവസാനിപ്പിക്കണം എന്നാണ് പ്രതീഷിന്റെ പോസ്റ്റ്.

കാശിയിലും മഥുരയിലുമുള്ള മുസ്ലീം പള്ളികള്‍ പൊളിക്കണമെന്ന ആവശ്യവുമായി ഇയാള്‍ ബാബറി മസ്ജിദ് ദിനത്തില്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൃഗീയമായ കൊലപാതകത്തിന് ന്യായീകരണവുമായി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ അഫ്രസുല്‍ എന്ന തൊഴിലാളിയെയാണ് ശംഭുലാല്‍ റൈഗര്‍ എന്ന കാവി ഭീകരന്‍ കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അഫ്രസുലിനെ പിക്കാക്‌സ് ഉപയോഗിച്ച് അടിച്ചിടുകയും പിന്നീട് വാള്‍ ഉപയോഗിച്ച് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ലവ് ജിഹാദ് ചെയ്യുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു കൊലപാതകം. ഇയാള്‍ പിന്നീട് അറസ്റ്റിലായി.

രാജസ്ഥാനിൽ ലവ് ജിഹാദ് ചെയ്യാൻ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറൽ ആകുന്നു .. ലവ് ജിഹാദ് ചെയ്യാൻ ശ്രമിക…

Posted by Pratheesh Viswanath on Wednesday, December 6, 2017