സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് സിംഹാസനങ്ങള്‍ എടുത്ത് മാറ്റപ്പെടേണ്ടത് തന്നെയാണ്, ഏത് മത പുരോഹിതന് വേണ്ടിയായാലും; നിലപാട് വ്യക്തമാക്കി കടകംപള്ളി

ഏതു മതപുരോഹിതന് വേണ്ടിയായാലുംസര്ക്കാര് ചടങ്ങില് നിന്ന് സിംഹാസനങ്ങള് എടുത്ത് മാറ്റപ്പെടേണ്ടത് തന്നെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഏതെങ്കിലും ഒരാള്ക്ക് ഇരിക്കാന് വേണ്ടി മൂന്ന് പേര്ക്ക് ഇരിക്കാന് വലിപ്പമുള്ള രാജകീയ സിംഹാസനങ്ങള് ആവശ്യമില്ലെന്നും കടകംപള്ളി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി നിലപാട് അറിയിച്ചത്.
 | 

സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് സിംഹാസനങ്ങള്‍ എടുത്ത് മാറ്റപ്പെടേണ്ടത് തന്നെയാണ്, ഏത് മത പുരോഹിതന് വേണ്ടിയായാലും; നിലപാട് വ്യക്തമാക്കി കടകംപള്ളി

ഏതു മതപുരോഹിതന് വേണ്ടിയായാലുംസര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് സിംഹാസനങ്ങള്‍ എടുത്ത് മാറ്റപ്പെടേണ്ടത് തന്നെയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ വലിപ്പമുള്ള രാജകീയ സിംഹാസനങ്ങള്‍ ആവശ്യമില്ലെന്നും കടകംപള്ളി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി നിലപാട് അറിയിച്ചത്.

മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് താന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ വേദിയിലുണ്ടായിരുന്ന ‘സിംഹാസന’ ഇരിപ്പിടം എടുത്ത് മാറ്റിയത്. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

രണ്ടോ മൂന്നോ പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളില്‍ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടികാട്ടിയാണ് ഞാന്‍ ‘സിംഹാസനം’ എടുത്ത് മാറ്റിയത്. ശൃംഗേരി മഠാധിപതിക്ക് പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാല്‍ വേദിയില്‍ കയറാതെ പോയെന്ന് വാര്‍ത്തകളില്‍ കണ്ടു.
ഒന്നര കോടി രൂപ ചിലവാക്കി സംസ്ഥാന സര്‍ക്കാര്‍ നവീകരിച്ച മിത്രാനന്ദപുരം കുളത്തിന്റെ സമര്‍പ്പണ ചടങ്ങില്‍ ശൃംഗേരി മഠാധിപതി ശ്രീ ഭാരതിതീര്‍ത്ഥ സ്വാമിയേയോ മറ്റേതെങ്കിലും സ്വാമിമാരെയൊ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ് പരിശോധിച്ചാല്‍ വ്യക്തമാകും.

എന്നാല്‍ വേദിയിലെ സിംഹാസനം കണ്ട് തിരക്കിയപ്പോള്‍ മഠാധിപതി വന്നാല്‍ ഇരുത്താനാണെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കാര്‍ പറഞ്ഞത്. മന്ത്രിക്കായാലും മഠാധിപതിക്കായാലും സര്‍ക്കാര്‍ പരിപാടിയില്‍ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ് ഞാന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എയുടെ സഹായത്തോടെ ‘സിംഹാസന’ ഇരിപ്പിടം എടുത്ത് മാറ്റിയത്. വേദിയിലുണ്ടായിരുന്ന ഒ.രാജഗോപാലും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുന്നു.

എന്റെ നിലപാടില്‍ ആര്‍ക്കും അര്‍ത്ഥശങ്ക വേണ്ട. ഏതെങ്കിലും ഒരാള്‍ക്ക് ഇരിക്കാന്‍ വേണ്ടി മൂന്ന് പേര്‍ക്ക് ഇരിക്കാന്‍ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങള്‍ വേദിയില്‍ ആവശ്യമില്ല. സര്‍ക്കാര്‍ ചടങ്ങില്‍ നിന്നും ഇത്തരം സിംഹാസനങ്ങള്‍ എടുത്തു മാറ്റപ്പെടേണ്ടത് തന്നെയാണെന്നാണ് എന്റെ നിലപാട്. അത് ഏത് മതപുരോഹിതന് വേണ്ടിയായാലും.

പോസ്റ്റ് കാണാം

Also Read: ശൃംഗേരി മഠാധിപതിക്കായി തയ്യാറാക്കിയ സിംഹാസനം കടകംപള്ളിയും വി.എസ്.ശിവകുമാറും എടുത്തു മാറ്റി; സ്വാമി സ്റ്റേജില്‍ കയറാതെ പോയി