വനത്തിലൂടെ റോഡ് പണിത് ബസ് നല്‍കി; സര്‍വീസ് ഉദ്ഘാടനത്തിന് വളയം പിടിച്ച് പി.സി.ജോര്‍ജ്; വീഡിയോ കാണാം

സ്വന്തം മണ്ഡലത്തില് തര്ക്കപരിഹാരത്തിന് തോക്കെടുത്ത എംഎല്എയാണ് പി.സി.ജോര്ജ്. നടി ആക്രമിക്കപ്പെട്ട കേസില് നടത്തിയ പരാമര്ശങ്ങളില് വനിതാ കമ്മീഷന് കേസെടുത്തിട്ടും പിന്നോട്ടു പോകാന് പി.സി.ജോര്ജ് തയ്യാറായിട്ടില്ല. അതേ നിലപാട് തന്നെയായിരുന്നു എരുമേലിയില് വനത്തിലൂടെ കടന്നുപോകുന്ന ഒരു റോഡ് നാട്ടുകാര്ക്കു വേണ്ടി പുനരുദ്ധരിക്കാനും ജോര്ജിനുണ്ടായിരുന്നത്. തടസം നിന്ന വനംവകുപ്പിനെ ജോര്ജ് സ്വന്തം ശൈലിയാണ് നേരിട്ടത്. റോഡ് നിര്മാണം പൂര്ത്തിയായതിനു പിന്നാലെ അതുവഴി ഒരു ബസ് സര്വീസിനും ജോര്ജ് തുടക്കമിട്ടു. സര്വീസ് ഉദ്ഘാടനത്തിന് ആദ്യം വളയം പിടിച്ചതും എംഎല്എ തന്നെ.
 | 

വനത്തിലൂടെ റോഡ് പണിത് ബസ് നല്‍കി; സര്‍വീസ് ഉദ്ഘാടനത്തിന് വളയം പിടിച്ച് പി.സി.ജോര്‍ജ്; വീഡിയോ കാണാം

കോട്ടയം: സ്വന്തം മണ്ഡലത്തില്‍ തര്‍ക്കപരിഹാരത്തിന് തോക്കെടുത്ത എംഎല്‍എയാണ് പി.സി.ജോര്‍ജ്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടും പിന്നോട്ടു പോകാന്‍ പി.സി.ജോര്‍ജ് തയ്യാറായിട്ടില്ല. അതേ നിലപാട് തന്നെയായിരുന്നു എരുമേലിയില്‍ വനത്തിലൂടെ കടന്നുപോകുന്ന ഒരു റോഡ് നാട്ടുകാര്‍ക്കു വേണ്ടി പുനരുദ്ധരിക്കാനും ജോര്‍ജിനുണ്ടായിരുന്നത്. തടസം നിന്ന വനംവകുപ്പിനെ ജോര്‍ജ് സ്വന്തം ശൈലിയാണ് നേരിട്ടത്. റോഡ് നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ അതുവഴി ഒരു ബസ് സര്‍വീസിനും ജോര്‍ജ് തുടക്കമിട്ടു. സര്‍വീസ് ഉദ്ഘാടനത്തിന് ആദ്യം വളയം പിടിച്ചതും എംഎല്‍എ തന്നെ.

അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള എരുമേലി എട്ടാം വാര്‍ഡിലെ റോഡ് പുനരുദ്ധരിക്കുന്നതിനായിരുന്നു എംഎല്‍എ മുന്‍കയ്യെടുത്തത്. വനത്തിനുള്ളിലൂടെയാണെങ്കിലും എളുപ്പ മാര്‍ഗ്ഗമായതിനാല്‍ ജനങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നത് ഈ വഴിയാണ്. എന്നാല്‍ ഇത് പുനരുദ്ധരിക്കാന്‍ തുടങ്ങിയപ്പോള്‍ വനംവകുപ്പ് തടസവാദമുന്നയിച്ചു. പണി തടസപ്പെടുത്തുന്നത് ഏത് ഉദ്യോഗസ്ഥനായാലും കാല് തല്ലിയൊടിക്കുമെന്നായിരുന്ന ജോര്‍ജ് പറഞ്ഞത്. എന്തായാലും കഴിഞ്ഞ ദിവസം റോഡ് തുറന്നുകൊടുത്തു. ബസ് സര്‍വീസിന്റെ ഉദ്ഘാടനം ബസ് ഡ്രൈവ് ചെയ്തുകൊണ്ട് പി.സി.ജോര്‍ജ് തന്നെ നിര്‍വഹിക്കുകയും ചെയ്തു.

വീഡിയോ കാണാം

ആശാന്റെ ചില ഹീറോയിസം

60 വർഷത്തിലേറെ പഴക്കമുള്ള ഒരു കൊച്ച് റോഡ്.പല MLA മാർ ഇവിടെ വന്ന് പോയി മണ്ഡല പുനർ നിർണ്ണയത്തിൽ ഇവിടം പൂഞ്ഞാർ നിയോചകമണ്ഡലത്തിൽ ചേർക്കപ്പെടുന്നു.60 വർഷത്തിലേറെ പഴക്കമുള്ള കാടിന് നടുക്ക് കൂടെയുള്ള ഒരു വഴി, ചെറിയ വീതി, ടാറിങ്ങില്ലാതെ തകർന്ന് കിടന്ന വഴി, നന്നാക്കി കിട്ടാൻ എരുമേലി 8 ആം വാർഡിലെ ജനങ്ങൾ ആശാനോട് ആവശ്യപ്പെടുന്നു.എളുപ്പ മാർഗ്ഗമായതിനാൽ സ്‌കൂൾ കുട്ടികളടക്കം, സ്ത്രീകളും വൃദ്ധരുമെല്ലാം, വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാൽനടയായോ ഈ ദുർഘട വഴിയിൽ കൂടി യാത്ര ചെയ്യുമായിരുന്നു. ഫോറസ്റ്റിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്ന് ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റ്. പണിതടസപ്പെടുത്തി വൈകിപ്പിക്കാനും പദ്ധതി ഉപേക്ഷിപ്പിക്കാനും ശ്രമം. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കല്ല് തല്ലി ഓടിക്കുമെന്ന് പി.സി പദ്ധതി പൂർത്തീകരിച്ചു കൂടെ ബോണസ്സായി ഒരു ബസ്സ് റൂട്ടും…എന്നാൽ ആദ്യ യാത്ര സ്ത്രീ വിരുദ്ധനെന്ന് കൊട്ടിഘോഷിച്ച എം.എൽ.എ ഓടിക്കുന്ന ബസ്സിൽ തന്നെ വേണമെന്ന് അവിടുത്തെ നാട്ടുകാരും, സ്ത്രീകളും, കുട്ടികളും… അപ്പന്റെ ചേട്ടൻ, ദേവസ്സ്യ ചേട്ടന്റെ 'പ്ലാത്തോട്ടം' ബസ്സ് സർവീസിന്റെ ബസ്സുകൾ 80-90 കാലഘട്ടത്തിൽ ഓടിച്ച് നടന്നിട്ടുള്ള ആശാനെ, നമ്മുടെ യുവജനപക്ഷം പിള്ളേർക്ക് അറിയത്തില്ലല്ലോ, അവരുടെ വെല്ലുവിളിയും കൂടെ ആയപ്പോൾ വിടുമോ പി.സി.പിന്നെ വഴിയുടെയും, ബാസ്സ് റൂട്ടിന്റെയും ഉത്‌ഘാടനം അച്ചായൻ അങ്ങോട്ട് മാസ്സാക്കി.

Posted by പൂഞ്ഞാർ ആശാൻ പി സി ജോർജ് on Friday, August 25, 2017