മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്ക് അറിയില്ല ആരുടെ മുഖത്തേക്കാണെന്ന്; സി.ദിവാകരന് വിഎസിന്റെ മറുപടി

ഭരണപരിഷ്കാര കമ്മീഷന് പരാജയമാണെന്ന് വിമര്ശിച്ച സിപിഐ നേതാവും തിരുവനന്തപുരം പാര്ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്ത്ഥിയുമായ സി.ദിവാകരന് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്.
 | 
മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്ക് അറിയില്ല ആരുടെ മുഖത്തേക്കാണെന്ന്; സി.ദിവാകരന് വിഎസിന്റെ മറുപടി

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ പരാജയമാണെന്ന് വിമര്‍ശിച്ച സിപിഐ നേതാവും തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ സി.ദിവാകരന് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്‍. ഭരണ പരിഷ്‌കാര കമ്മീഷന്‍ പരാജയമാണെന്നും ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ അന്വേഷിക്കുമെന്ന് വിഎസ് ഫെയിസ്ബുക്കില്‍ കുറിച്ചു. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും പോസ്റ്റില്‍ വിഎസ് പറയുന്നു.

മൂന്നു റിപ്പോര്‍ട്ടുകള്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടക കക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ലെന്നും വിഎസ് വിശദീകരിച്ചു.

വിഎസ് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് വൈകിപ്പിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്ന് തോമസ് ഐസക്കിന് കൊമ്പുണ്ടോ എന്ന് താന്‍ ചോദിച്ചിരുന്നുവെന്നും സി.ദിവാകരന്‍ പറഞ്ഞിരുന്നു.

പോസ്റ്റ് വായിക്കാം

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ…

Posted by VS Achuthanandan on Saturday, May 18, 2019