ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കുത്തിക്കൊന്നു

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന് യാത്രക്കാരനെ കൂടെ യാത്ര ചെയ്തവര് കുത്തിക്കൊന്നു. ഡല്ഹിയില് നിന്ന് മഥുരയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവം. ഹരിയാന സ്വദേശി ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് ഹാഷിം, ഷാക്കിര് എന്നിവര്ക്ക് പരിക്കേറ്റു. ജുനൈദിന്റെ കയ്യില് ബീഫ് ഉണ്ടെന്ന് ആരോപിച്ച് മറ്റു യാത്രക്കാര് പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.
 | 

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരനെ കൂടെ യാത്ര ചെയ്തവര്‍ കുത്തിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് മഥുരയിലേക്ക് വരികയായിരുന്ന ട്രെയിനിലാണ് സംഭവം. ഹരിയാന സ്വദേശി ജുനൈദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ജുനൈദിന്റെ കയ്യില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മറ്റു യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.

വാക്കേറ്റത്തിനൊടുവില്‍ ജുനൈദിനെ യാത്രക്കാരിലൊരാള്‍ കുത്തി. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. തങ്ങള്‍ ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ ചില യാത്രക്കാര്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും ചെറുത്തപ്പോള്‍ പ്രശ്‌നം രൂക്ഷമാകുകയായിരുന്നുവെന്നും പരിക്കേറ്റ ഷാക്കീര്‍ പറഞ്ഞു.

രണ്ട് യാത്രക്കാര്‍ കത്തിയെടുത്ത് ജുനൈദിനെ കുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.