ബി.ജെ.പിയെ സംരക്ഷിച്ച മൂന്ന് പേർ
നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം സീറ്റും ആംആദ്മിക്ക് നൽകാതെ മൂന്ന് സീറ്റിലെങ്കിലും വിജയിച്ചത് ബി.ജെ.പിക്ക് കുറച്ച് ആശ്വാസം പകർന്നു. ജഗദീഷ് പ്രദാൻ (മുസ്തഫബാദ്), വിജേന്ദ്രർ ഗുപ്ത(റോഹിനി), ഓം പ്രകാശ് ശർമ്മ(വിശ്വാസ് നഗർ) എന്നിവരാണ് കനത്ത നാണക്കേടിൽ നിന്ന് പാർട്ടിയെ രക്ഷിച്ചത്.
Feb 10, 2015, 19:19 IST
|
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തം സീറ്റും ആംആദ്മിക്ക് നൽകാതെ മൂന്ന് സീറ്റിലെങ്കിലും വിജയിച്ചത് ബി.ജെ.പിക്ക് കുറച്ച് ആശ്വാസം പകർന്നു. ജഗദീഷ് പ്രദാൻ (മുസ്തഫബാദ്), വിജേന്ദ്രർ ഗുപ്ത(റോഹിനി), ഓം പ്രകാശ് ശർമ്മ(വിശ്വാസ് നഗർ) എന്നിവരാണ് കനത്ത നാണക്കേടിൽ നിന്ന് പാർട്ടിയെ രക്ഷിച്ചത്.
ജഗദീഷ് 6031 വോട്ടുകളുടെ ഭൂരിപക്ഷവും, വിജേന്ദ്രർ 5367 വോട്ടുകളുടെ ഭൂരിപക്ഷവും നേടി. ഓം പ്രകാശ് ശർമ്മ 10,158 വോട്ടുകളുടെ ഭൂരിപക്ഷവും നേടി. എന്നാൽ പ്രതിപക്ഷമില്ലാത്ത അവസ്ഥയിലാണ് ഡൽഹി നിയമസഭ. ഏഴ് സീറ്റാണ് പ്രതിപക്ഷ സ്ഥാനത്തിന് വേണ്ടത്.
70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റിലും ആംആദ്മി പാർട്ടി മേധാവിത്വം ഉറപ്പിച്ചു. എക്‌സിറ്റ് പോൾ ഫലങ്ങൾക്കപ്പുറമുള്ള വിജയമാണ് ആം ആദ്മി പാർട്ടി കൈവരിച്ചത്.