ഹൃത്വിക്കിനെതിരെ തുറന്നടിച്ച് കങ്കണ; ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ അതു തെളിയിക്കട്ടെ എന്നിട്ട് മാപ്പ് പറയാം

വിവാദമായ ഹൃതിക്-കങ്കണ തര്ക്കങ്ങളെയും നിയമ പോരാട്ടത്തെയും പറ്റി തുറന്നടിച്ച് ബോളിവുഡ് നടി കങ്കണ റണോട്ട്. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു കങ്കണ വിവാദ പ്രണയത്തെ പറ്റിയും താന് നോരിട്ട ഭീഷണിയെ പറ്റിയും സംസാരിച്ചത്. ഹൃതികുമായുള്ള ബന്ധം തകര്ന്നതും പിന്നീട് വിവാദങ്ങള് കോടതി മുറിവരെ നീണ്ടതും ഇപ്പോഴും ഹൃദയം നീറ്റുന്നതായി കങ്കണ പറഞ്ഞു. വളരെ വിശ്വസ്തയോടെ കൊണ്ടു നടന്ന പ്രണയമാണ് പെട്ടന്നു തകര്ന്നതെന്നും അവര് കൂട്ടിച്ചേര്ത്തു. കഴിഞ്ഞ വര്ഷം ബോളിവുഡിലെ പ്രധാന വിഷയമായിരുന്നു ഹൃതിക്-കങ്കണ പ്രണയവും അതിനെ ചൊല്ലിയുള്ള കേസുകളും.
 | 

ഹൃത്വിക്കിനെതിരെ തുറന്നടിച്ച് കങ്കണ; ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ അതു തെളിയിക്കട്ടെ എന്നിട്ട് മാപ്പ് പറയാം

ന്യുഡല്‍ഹി: വിവാദമായ ഹൃതിക്-കങ്കണ തര്‍ക്കങ്ങളെയും നിയമ പോരാട്ടത്തെയും പറ്റി തുറന്നടിച്ച് ബോളിവുഡ് നടി കങ്കണ റണോട്ട്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണ വിവാദ പ്രണയത്തെ പറ്റിയും താന്‍ നോരിട്ട ഭീഷണിയെ പറ്റിയും സംസാരിച്ചത്. ഹൃതികുമായുള്ള ബന്ധം തകര്‍ന്നതും പിന്നീട് വിവാദങ്ങള്‍ കോടതി മുറിവരെ നീണ്ടതും ഇപ്പോഴും ഹൃദയം നീറ്റുന്നതായി കങ്കണ പറഞ്ഞു. വളരെ വിശ്വസ്തയോടെ കൊണ്ടു നടന്ന പ്രണയമാണ് പെട്ടന്നു തകര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ പ്രധാന വിഷയമായിരുന്നു ഹൃതിക്-കങ്കണ പ്രണയവും അതിനെ ചൊല്ലിയുള്ള കേസുകളും.

പിങ്ക് വില്ല അഭിമുഖത്തില്‍ കങ്കണ താന്‍ ഹൃതിക്കിന്റെ കാമുകിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അഭിമുഖത്തില്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് അഭിഭാഷകന്‍ ദീപേഷ് മെഹ്ത വഴി ഹൃതിക് നോട്ടീസ് അയച്ചു. ഇതിന് മറുപടിയായി കങ്കണയും ഹൃതിക്കിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. പുറകേ പ്രണയം പങ്കുവച്ച് ഹൃത്വിക് തനിക്ക് ഇമെയിലുകള്‍ അയച്ചെന്ന ആരോപണവുമായി കങ്കണ രംഗത്തെത്തി. ഇപ്പോള്‍ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഈ വിഷയത്തെപ്പറ്റി തുറന്നടിച്ചിരിക്കുയാണ് നടി.

തന്റെ ബന്ധത്തില്‍ പെട്ടന്നൊരു ദിവസം വിലക്കേര്‍പ്പെടുത്തികയും ഈ കേസില്‍ തന്നെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുമായിരുന്നുവെന്നുമാണ് കങ്കണ പറഞ്ഞത്. തന്റെ ജീവിതം താനാണ് തീരുമാനിക്കുന്നതെന്നും കങ്കണ തുറന്നടിച്ചു. മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു കൊടുത്ത കേസ് അവര്‍ നിരാകരിച്ചു. സത്യത്തില്‍ ആര് ആരെയാണ് പറ്റിക്കുന്നതെന്ന് മനസിലായില്ലെന്നും ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തന്റെ സുരക്ഷിതത്വമോര്‍ത്ത് മാതാപിതാക്കള്‍ ഭയപ്പെട്ടുവെന്നും ഇതു ശാന്തമായി നേരിടാന്‍ തനിക്ക് ആകില്ലെന്നുമായിരുന്നു എന്ന് കങ്കണ വിശദമാക്കി.

എഴുതിയിട്ടുപോലുമില്ലാത്ത ഇമെയിലിന്റെ പേരിലാണ് മാധ്യമങ്ങള്‍ വേട്ടയാടിയത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്ന് തിരക്കഥയില്‍ പഠനം പൂര്‍ത്തിയാക്കിയ തനിക്ക് ഇത്തരം മോശപ്പെട്ട ഭാഷ വഴങ്ങില്ലെന്നും കങ്കണ അഭിമുഖത്തില്‍ സൂചിപ്പിച്ചു. തനിക്കെതിരെ പ്രതികാരം ചെയ്യാന്‍ ഇരുന്നവര്‍ ഹൃതിക്കിനെ ഉപയോഗിച്ചതാണെന്നും താരം ആരോപിച്ചു.