വീണ്ടും പശു ഭീകരത; പശുക്കളുമായി പോയയാളെ ഗോരക്ഷാ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

പശുക്കളുമായി പോയയാളെ ഗോരക്ഷാ തീവ്രവാദികള് വെടിവെച്ചുകൊന്നു. ഹരിയാന-രാജസ്ഥാന് അതിര്ത്തിയിലാണ് സംഭവം. മേവാഡില് നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പോകുകയായിരുന്ന ഉമ്മര് മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അല്വാര് ജില്ലയില് ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ച പുലര്ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.
 | 

വീണ്ടും പശു ഭീകരത; പശുക്കളുമായി പോയയാളെ ഗോരക്ഷാ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: പശുക്കളുമായി പോയയാളെ ഗോരക്ഷാ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയിലാണ് സംഭവം. മേവാഡില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പോകുകയായിരുന്ന ഉമ്മര്‍ മുഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്.

ഉമ്മറിനെ വെടിവെച്ചിടുകയും കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഉമ്മറിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഉമ്മറിനെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിനു മുന്നിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.

സ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിട്ടും അക്രമികളെ തടയാനോ പിടികൂടാനോ ശ്രമിച്ചില്ലെന്നും അക്രമം തടയാന്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കേസെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.