വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ഹണി ട്രാപ്പില് കുടുങ്ങി പ്രതിരോധ രഹസ്യങ്ങള് ആയുധ ഇടപാടുകാരന് നല്കി എന്ന ആരോപണം ഉയര്ന്നതിനു പിന്നാലെ വരുണ് ഗാന്ധിയുടേതെന്ന പേരില് കിടപ്പറ രംഗങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നു. സി എഡ്മണ്ട് അലന് എന്ന അഭിഭാഷകനാണ് വരുണ് ഗാന്ധിക്കെതിരേ ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനു പിന്നാലെയാണ് ചിത്രങ്ങള് പ്രചരിച്ചു തുടങ്ങിയത്.
 | 

വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ഇടപാടുകാരന് നല്‍കി എന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സി എഡ്മണ്ട് അലന്‍ എന്ന അഭിഭാഷകനാണ് വരുണ്‍ ഗാന്ധിക്കെതിരേ ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇതിനു പിന്നാലെയാണ് ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്.

എസ്‌കോര്‍ട്ടുകള്‍ക്കും ലൈംഗിത്തൊഴിലാളികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഭിഷേക് വര്‍മ എന്ന ആയുധ ഇടപാടുകാരന്‍ ബിജെപി എംപിയും പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗവുമായ വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ മനസിലാക്കിയെന്നുമാണ് അലന്‍ നല്‍കിയ കത്തില്‍ ആരോപിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന തന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണെന്നായിരുന്നു വരുണ്‍ പ്രതികരിച്ചത്.

വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു

അഭിഷേക് വര്‍മയുടെ മുന്‍ ബിസിനസ് പങ്കാളി കൂടിയാണ് കത്തയച്ച എഡ്മണ്ട് അലന്‍. ഇയാള്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നാണ് സൂചന. കത്തിനും ആരോപണങ്ങള്‍ക്കു പിന്നാലെ ഇത്തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നത് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ വരെ സാധ്യതയുള്ള വരുണിന് തിരിച്ചടിയാകും.