പെണ്‍കുട്ടിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ക്ക് 40 വര്‍ഷം തടവ്

പെണ്കുട്ടിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര് അറസ്റ്റില്. പെണ്കുട്ടിയെ നിര്ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിച്ചതായും ശാരീരിക പീഡനങ്ങള് നടത്തിയതായും പരാതിയുണ്ട്. അള്ഡയര് ഹോസ എന്ന 36കാരനും ഭാര്യ ലോറ സൊറന്സെന് എന്ന 31കാരിയുമാണ് അറസ്റ്റിലായിരിക്കുന്നത്. തങ്ങളുടെ മോട്ടോര് ഹോമിലാണ് ഇവര് പെണ്കുട്ടിയെ തടവിലിട്ടത്. ഇവര്ക്ക് നാല്പ്പത് കൊല്ലം തടവ് ശിക്ഷ വിധിച്ചു. ഇരുപതുകാരിയായ പെണ്കുട്ടിയെ പതിനെട്ട് ദിവസത്തോളം ഇവര് പീഡിപ്പിച്ചതായാണ് വിവരം.
 | 

പെണ്‍കുട്ടിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ക്ക് 40 വര്‍ഷം തടവ്

വിര്‍ജീനിയ: പെണ്‍കുട്ടിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ച ദമ്പതിമാര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തി ചെയ്യിച്ചതായും ശാരീരിക പീഡനങ്ങള്‍ നടത്തിയതായും പരാതിയുണ്ട്. അള്‍ഡയര്‍ ഹോസ എന്ന 36കാരനും ഭാര്യ ലോറ സൊറന്‍സെന്‍ എന്ന 31കാരിയുമാണ് അറസ്റ്റിലായിരിക്കുന്നത്. തങ്ങളുടെ മോട്ടോര്‍ ഹോമിലാണ് ഇവര്‍ പെണ്‍കുട്ടിയെ തടവിലിട്ടത്. ഇവര്‍ക്ക് നാല്‍പ്പത് കൊല്ലം തടവ് ശിക്ഷ വിധിച്ചു. ഇരുപതുകാരിയായ പെണ്‍കുട്ടിയെ പതിനെട്ട് ദിവസത്തോളം ഇവര്‍ പീഡിപ്പിച്ചതായാണ് വിവരം.

ഒരു ട്രക്ക് ഡ്രൈവര്‍ വാഹനത്തിന്റെ പിന്‍ഗ്ലാസിലൂടെ പെണ്‍കുട്ടിയുടെ മുഖം കണ്ടതാണ് ഇവളുടെ രക്ഷയ്ക്ക് വഴിയൊരുക്കിയത്. പെണ്‍കുട്ടിയെ ദമ്പതിമാര്‍ തടവിലാക്കിയിരുന്നപ്പോള്‍ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് അവള്‍ ഇരയായി. പെണ്‍കുട്ടിയുടെ കാലില്‍ നിന്ന് നഖങ്ങള്‍ പിഴുതെടുക്കുകയും മുറിവുകളില്‍ ബ്ലീച്ച് ഒഴിക്കുകയും മറ്റും ചെയ്തിരുന്നു. കൂടാതെ സ്വകാര്യ ഭാഗങ്ങളില്‍ പൊളളലേല്‍പ്പിക്കുകയും ചെയ്യാറുണ്ടായിരുന്നതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ഇവളെ മൃഗതുല്യയായാണ് പരിഗണിച്ചിരുന്നത്. രക്ഷപ്പെടാന്‍ ശ്രമിക്കുകയോ അനുസരിക്കാതിരിക്കുകയോ ചെയ്താല്‍ ഓരോ അവയവങ്ങളായി മുറിച്ച് മാറ്റുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈനില്‍ പരസ്യം നല്‍കി യുവാക്കളെ ആകര്‍ഷിക്കുകയും ഇവരുമായി പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

പെണ്‍കുട്ടിയോട് ദമ്പതിമാര്‍ മാപ്പ് അപേക്ഷിച്ചെങ്കിലും ജഡ്ജി ഇവരെ തടവിന് ശിക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് ഇവര്‍ കാട്ടിയ ക്രൂരതകള്‍ വാക്കുകള്‍ കൊണ്ട് മായ്ക്കാന്‍ സാധിക്കില്ലെന്ന് അമേരിക്കന്‍ ജില്ലാ ജഡ്ജി ഹെന്റി ഹഡ്‌സണ്‍ പറഞ്ഞു.