മകളെ നാലു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷത്തെ ജയില്‍ ശിക്ഷ

നാലു വര്ഷത്തിലേറെക്കാലം തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കോടതി 1503 വര്ഷത്തെ തടവ് വിധിച്ചു. കാലിഫോര്ണിയയിലെ ഫ്രെന്സോയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 41കാരനായ പിതാവിന് ഏറ്റവും ദൈര്ഘ്യമേറിയ ശിഷ വിധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്ട്ട് ചെയ്തു.
 | 

മകളെ നാലു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 1503 വര്‍ഷത്തെ ജയില്‍ ശിക്ഷ

കാലിഫോര്‍ണിയ: നാലു വര്‍ഷത്തിലേറെക്കാലം തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കോടതി 1503 വര്‍ഷത്തെ തടവ് വിധിച്ചു. കാലിഫോര്‍ണിയയിലെ ഫ്രെന്‍സോയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 41കാരനായ പിതാവിന് ഏറ്റവും ദൈര്‍ഘ്യമേറിയ ശിഷ വിധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സമൂഹത്തിന് ഗുതുതരമായ ഭീഷണി എന്നാണ് പ്രതിയെ കോടതി വിശേഷിപ്പിച്ചത്. പ്രതി പശ്ചാത്താപം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല തനിക്കു ശിക്ഷ ലഭിച്ചതില്‍ മകളെ കുറ്റപ്പെടുത്തുകയും ചെയ്തതായും കോടതി നിരീക്ഷിച്ചു.

ഒരു കുടുംബ സുഹൃത്താണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംരക്ഷിക്കുന്നതിനു പകരം പിതാവ് പിന്നീട് കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ നിക്കോള്‍ ഗാല്‍സ്റ്റാന്‍ പറഞ്ഞു. ആഴ്ചയില്‍ മൂന്നു തവണ വരെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

കുറ്റം സമ്മതിച്ചാല്‍ 13 വര്‍ഷത്തെ ജയില്‍ ശിക്ഷ മാത്രമേ ലഭിക്കൂ എന്ന കേസ് പരിഗണിക്കുന്നതിനു മുമ്പ് ഇയാളോട് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇത് നിഷേധിച്ചതിനേത്തുടര്‍ന്ന് വിചാരണയുടെ ആദ്യഘട്ടത്തിലും പ്രോസിക്യൂട്ടര്‍മാര്‍ ഇയാളെ സമീപിച്ചു. കുറ്റം സമ്മതിച്ചാല്‍ 22 വര്‍ഷമായി തടവ് കുറയ്ക്കാമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ താന്‍ ജയിലില്‍ കഴിഞ്ഞ കാലയളവ് ശിക്ഷയ്ക്ക് മതിയാവുമെന്നും ജയില്‍ മോചിതനാക്കണമെന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടത്. പരമാവധി ശിക്ഷ നല്‍കണമെന്ന് ഇതേത്തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.