കൂട്ടുകാരന്റെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

വ്യത്യസ്തമായ സെൽഫി കഥകൾ എന്നും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. വ്യത്യസ്തമായ സെൽഫി കഥയാണ് വാർത്തയികുന്നത്. തെക്കു പടിഞ്ഞാറൻ മിസോറിയിൽ സുഹൃത്തിന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത ലഹരി ഉപയോഗം മൂലം മരിച്ച ഡെന്നീസ് മേയർ (30) എന്ന യുവാവിന്റെ മൃതദേഹത്തിനൊപ്പം നിന്നാണ് കൂട്ടുകാർ സെൽഫി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെൽസി ബെറി(24), ജെറെഡ് പ്രയർ(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
 | 

കൂട്ടുകാരന്റെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത രണ്ട് പേർ അറസ്റ്റിൽമിസോറി: വ്യത്യസ്തമായ സെൽഫി കഥകൾ എന്നും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. വ്യത്യസ്തമായ സെൽഫി കഥയാണ് വാർത്തയികുന്നത്. തെക്കു പടിഞ്ഞാറൻ മിസോറിയിൽ സുഹൃത്തിന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത ലഹരി ഉപയോഗം മൂലം മരിച്ച ഡെന്നീസ് മേയർ (30) എന്ന യുവാവിന്റെ മൃതദേഹത്തിനൊപ്പം നിന്നാണ് കൂട്ടുകാർ സെൽഫി എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെൽസി ബെറി(24), ജെറെഡ് പ്രയർ(28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡെന്നീസിനൊപ്പം രാത്രി പുറത്തു പോയതായിരുന്നു ചെൽസി. അമിത ലഹരി ഉപയോഗിച്ച ഇയാൾ വിചിത്രമായി പെരുമാറാനും തുടങ്ങിയപ്പോൾ സുഹൃത്തായ ജെറെഡ് പ്രയറെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ചെൽസി പോലീസിനോട് പറഞ്ഞു. അപ്പോഴേക്കും ഡെന്നീസ് മരിച്ചിരുന്നു. പിന്നീട് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും ആശുപത്രിയിലെത്തിച്ചാൽ ഇരുവരും പ്രശ്‌നത്തിലാകുമെന്ന് കരുതി ഇയാളെ ഒഴിഞ്ഞ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും കൊലപാതകശ്രമത്തിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.