പാകിസ്ഥാന്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്! അഭിനന്ദനെ അപമാനിച്ചവര്‍ക്ക് മറുപടിയുമായി പൂനം പാണ്ഡെ; വീഡിയോ

പാക് ടെലിവിഷന് ചാനലായ ജാസ് ടിവിയുടെ പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. നേ
 | 
പാകിസ്ഥാന്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്! അഭിനന്ദനെ അപമാനിച്ചവര്‍ക്ക് മറുപടിയുമായി പൂനം പാണ്ഡെ; വീഡിയോ

മുംബൈ: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ശേഷം മോചിതനായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ അപമാനിക്കുന്ന പാക് ടിവി ചാനലിന്റെ പരസ്യത്തിന് മറുപടിയുമായി ബോളിവുഡ് താരം പൂനം പാണ്ഡെ. പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാമെന്നായിരുന്നു പൂനത്തിന്റെ മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലായിരുന്നു താരത്തിന്റെ പ്രതികരണം.

”ഇന്നലെയാണ് ഞാന്‍ ഈ പരസ്യം കാണുന്നത്. പാകിസ്ഥാനികളെ വാര്‍ ഹീറോയെ ഇത്തരത്തില്‍ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീകപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- പൂനം പാണ്ഡെ വീഡിയോയില്‍ പറയുന്നു. സംസാരത്തിന് ശേഷം ധരിച്ചിരുന്ന പാഡഡ് ബ്രാ അഴിച്ചു നല്‍കിയാണ് പൂനം വീഡിയോ അവസാനിപ്പിക്കുന്നത്.

പാക് ടെലിവിഷന്‍ ചാനലായ ജാസ് ടിവിയുടെ പരസ്യത്തിലാണ് അഭിനന്ദനെ പരിഹസിക്കുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത്. നേരത്തേ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോയുടെ മാതൃകയിലാണ് പരസ്യം. അഭിനന്ദന്റെ മാതൃകയില്‍ മീശവെച്ച, ഇന്ത്യന്‍ ടീമിന്റെ ജഴ്സിയുടെ നിറമുള്ള ടീഷര്‍ട്ട് ധരിച്ച ഒരാള്‍ ചായക്കപ്പുമായി ഇരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ടോസ് ലഭിച്ചാല്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് തനിക്ക് അക്കാര്യം വെളിപ്പെടുത്താനാകില്ലെന്ന് ഇയാള്‍ പറയുന്നു. അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്നാണ് രണ്ടാം ചോദ്യം. ഇതിനും തനിക്ക് വെളിപ്പെടുത്താനാകില്ലെന്ന മറുപടി ഇയാള്‍ നല്‍കുന്നു. ചായ എങ്ങനെയുണ്ടെന്നാണ് അടുത്ത ചോദ്യം. ചായ ഗംഭീരമാണെന്ന് മറുപടി പറയുമ്പോള്‍ തനിക്ക് പോകാമെന്ന് ചോദ്യം ചോദിക്കുന്നയാള്‍ പറയുന്നു. അപ്പോള്‍ കപ്പുമായി നടക്കാന്‍ അയാള്‍ ശ്രമിക്കുന്നതും ചോദ്യകര്‍ത്താവ് അയാളെ തടഞ്ഞ് കപ്പ് എവിടെ കൊണ്ടുപോകുന്നു എന്ന് ചോദിച്ച് പിടിച്ചു വാങ്ങുന്നതുമാണ് പരസ്യത്തിന്റെ ഉള്ളടക്കം.

 

 

View this post on Instagram

 

My Answer to the Pakistani AD. #IndvsPak World Cup 2019.

A post shared by Poonam Pandey (@ipoonampandey) on