അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം

ഈ വര്ഷത്തെ ജ്ഞാനപീഠം പുരസ്കാരം അക്കിത്തം അച്യുതന് നമ്പൂതിരിക്ക്.
 | 
അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്‌കാരം അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ ചേര്‍ന്ന പുരസ്‌കാര സമിതി ഏകകണ്ഠമായി അക്കിത്തത്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം.

93-ാം വയസ്സിലാണ് അക്കിത്തത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. ഇരുപതാ നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അക്കിത്തത്തിന്റെ ഏറ്റവും പ്രധാന കൃതി. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം അച്യുതന്‍ നമ്പൂതിരി 43 ഓളം കൃതികള്‍ രചിട്ടിട്ടുണ്ട്. 2017ല്‍ അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം ലഭിച്ചു.

കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവയും അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്. ജി,ശങ്കരക്കുറുപ്പ്, തകഴി, എസ്‌കെ പൊറ്റക്കാട്, എംടി വാസുദേവന്‍നായര്‍, ഒഎന്‍വി കുറുപ്പ് എന്നിവരാണ് ഇതിന് മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികള്‍.