ജോൺ ലിനോണിന്റെ ഗിത്താർ ലേലത്തിന്

ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോക്ക് ബാൻഡുകളിൽ ഒന്നായിരുന്നു ബീറ്റിൽസ്. 1960 മുതൽ 1970 വരെ പത്ത് വർഷക്കാലം ബീറ്റിൽസ് ലോകത്തിന്റെ നെറുകയിൽ തന്നെയായിരുന്നു. ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റിട്ടുള്ള ബാൻഡും ബീറ്റിൽസ് തന്നെ പത്ത് വർഷം കൊണ്ട് മറ്റാർക്കും നേടാനാവാത്ത പ്രശസ്തി സ്വന്തമാക്കിയ ബീറ്റിൽസിനെ സംബന്ധിക്കുന്ന എന്തിനും ഇന്നും ആരാധകരേറയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ബീറ്റിൽസിലെ അംഗമായിരുന്ന ജോൺ ലിനോണിന്റെ ഗിത്താർ ലേലത്തിൽ വെയ്ക്കുന്നു.
 | 

ജോൺ ലിനോണിന്റെ ഗിത്താർ ലേലത്തിന്ലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച റോക്ക് ബാൻഡുകളിൽ ഒന്നായിരുന്നു ബീറ്റിൽസ്. 1960 മുതൽ 1970 വരെ പത്ത് വർഷക്കാലം ബീറ്റിൽസ് ലോകത്തിന്റെ നെറുകയിൽ തന്നെയായിരുന്നു. ഇന്നും ലോകത്തിൽ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റിട്ടുള്ള ബാൻഡും ബീറ്റിൽസ് തന്നെ പത്ത് വർഷം കൊണ്ട് മറ്റാർക്കും നേടാനാവാത്ത പ്രശസ്തി സ്വന്തമാക്കിയ ബീറ്റിൽസിനെ സംബന്ധിക്കുന്ന എന്തിനും ഇന്നും ആരാധകരേറയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ബീറ്റിൽസിലെ അംഗമായിരുന്ന ജോൺ ലിനോണിന്റെ ഗിത്താർ ലേലത്തിൽ വെയ്ക്കുന്നു.

ഗ്രെഷ്ച് 6120 ഗിത്താറാണ് ട്രാക്ക്ഓക്ഷൻസ് ഡോട്ട് കോം എന്ന കമ്പനി ലേലത്തിൽ വെയ്ക്കുന്നത്. 1966-ൽ പ്രശസ്തമായ ആബെ റോഡ് സ്റ്റുഡിയോയിൽ പെപ്പർബ്ലാക്ക് റൈറ്റർ എന്ന ഗാനം റിക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഗിത്താറാണിത്. 1967-ൽ ലിനോൺ ഗിത്താർ തന്റെ കസിൻ സഹോദരന് സമ്മാനിച്ചിരുന്നു. കസിൻ സഹോദരനാണ് ഇപ്പോൾ ആ ഗിത്താർ ലേലത്തിന് വയ്ക്കുന്നത്. 23-ന് ലണ്ടനിൽ നടക്കുന്ന ലേലത്തിൽ ഗിത്താറിന് ഏകദേശം 4,00,000 യൂറോ മുതൽ 6,000,00 യൂറോ (മൂന്ന് കോടി മുതൽ 4.6 കോടി രൂപ)വരെ ലഭിക്കും എന്നാണ് ട്രാക്‌സ് ഓക്ഷൻസ് കരുതുന്നത്.

1960-ൽ ലിവർപൂളിൽ രൂപീകരിക്കപ്പെട്ട പ്രശസ്ത പോപ്പ് ബോയ്‌സ് ബാൻഡാണ് ബീറ്റിൽസ്. ലോകത്തെ സ്വാധീനിച്ച ഗായകസംഘങ്ങളിൽ ഒന്നായാണ് ബീറ്റിൽസിനെ കണക്കാക്കുന്നത്. സ്ഥാപിതമായി വെറും പത്ത് വർഷം കൊണ്ട് സംഗീതലോകത്തിന്റെ നെറുകയിലെത്തിയ ബാൻഡ് 1970-ൽ വേർപിരിഞ്ഞു.