മോഡലിനെ അപമാനിച്ച കേസ്; മിഖ സിംഗിനെ വീണ്ടും അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

ബ്രസീലിയന് മോഡലിനെ അപമാനിച്ച കുറ്റത്തിന് ഇന്ത്യന് ഗായകന് മിഖ സിംഗിനെ വീണ്ടും അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്ച്ചെ അറസ്റ്റിലായ മിഖ സിംഗിനെ ഇന്ത്യന് എംബസിയുടെ ഇടപെടിലിനൊടുവില് വൈകുന്നേരം വിട്ടയച്ചിരുന്നു. കേസ് പരിഗണിക്കുമ്പോള് വീണ്ടും ഹാജരാക്കാമെന്ന് ഉറപ്പിന്മേലാണ് വ്യാഴാഴ്ച്ച മിഖയെ മോചിപ്പിച്ചത്. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിച്ചതോടെ ഇയാളെ കസ്റ്റഡിയില് വാങ്ങുകയായിരുന്നു.
 | 
മോഡലിനെ അപമാനിച്ച കേസ്; മിഖ സിംഗിനെ വീണ്ടും അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

അബുദാബി: ബ്രസീലിയന്‍ മോഡലിനെ അപമാനിച്ച കുറ്റത്തിന് ഇന്ത്യന്‍ ഗായകന്‍ മിഖ സിംഗിനെ വീണ്ടും അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ മിഖ സിംഗിനെ ഇന്ത്യന്‍ എംബസിയുടെ ഇടപെടിലിനൊടുവില്‍ വൈകുന്നേരം വിട്ടയച്ചിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ വീണ്ടും ഹാജരാക്കാമെന്ന് ഉറപ്പിന്മേലാണ് വ്യാഴാഴ്ച്ച മിഖയെ മോചിപ്പിച്ചത്. വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിച്ചതോടെ ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

നിലവില്‍ അബുദാബിയില്‍ താമസിക്കാനുള്ള വിസയുള്ള വ്യക്തിയാണ് മിഖ. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങാനിരിക്കെയാണ് വ്യാഴായ്ച്ച ഇയാള്‍ പിടിയിലാകുന്നത്. ലൈംഗിക കുറ്റകൃത്യമായതിനാല്‍ വലിയ പ്രധാന്യത്തോടെയാണ് മിഖയുടെ കേസ് അബുദാബി പോലീസ് പരിഗണിക്കുന്നത്. ബ്രസീലിയന്‍ മോഡലിന് അവസരം വാഗ്ദാനം ചെയ്ത ശേഷം ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നാണ് മിഖയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യം.

മുന്‍പും മിഖയ്‌ക്കെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നേരത്തേ നടി രാഖി സാവന്ത്, മോഡല്‍ പ്രിയങ്ക കുമാര്‍ എന്നിവര്‍ മിഖയ്‌ക്കെതിരെ സമാന കുറ്റം ആരോപിച്ച് രംഗത്ത് വന്നിരുന്നു. കസ്റ്റഡി കാലാവധി എത്രയാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. മിഖയുടെ മോചനത്തിനായി എംബസി അധികൃതര്‍ ശ്രമിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.