ഗ്രാമി അവാർഡ്: മൂന്ന് ഇന്ത്യക്കാർക്ക് സാധ്യത

ഗ്രാമി പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നവരിൽ മൂന്ന് ഇന്ത്യക്കാർ. പ്രശസ്ത സിത്താർ വാദ്യക അനുഷ് ശങ്കർ, എഡ്യൂകേഷൻ ആക്ടിവിസ്റ്റ് നീല വസ്വാനി, കീബോർഡിസ്റ്റ് റിക്കി കേജ് എന്നിവരാണ് ഗ്രാമി നോമിനേഷനുകൾ ലഭിച്ച ഇന്ത്യക്കാർ.
അന്തരിച്ച ലോകപ്രശസ്ത സിത്താർ വാദ്യകൻ പണ്ഡിറ്റ് രവിശങ്കറിന്റെ മകളായ അനുഷ്‌കയുടെ ഏഴാമത്തെ ആൽബമായ ട്രെയിസസ് ഓഫ് യുവാണ് ബെസ്റ്റ് വേൾഡ് മ്യൂസിക്ക് ആൽബം വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.
മികച്ച കുട്ടികളുടെ ആൽബം വിഭാഗത്തിലാണ് നീള വസ്വാനിയുടെ ‘ഐ ആം മലാല: ഹൗ വൺ ഗേൾ സ്റ്റുഡ് അപ്പ് ഫോർ എഡ്യുകേഷൻ ആന്റ് ചെയ്ഞ്ച് ദ വേൾഡ്’ എന്ന ഓഡിയോ ബുക്കിന് നാമനിർദ്ദേശം ലഭിച്ചത്. ഇന്ത്യൻ വംശജയായ നീലയുടെ അമ്മ ഐറിഷ് കാത്തോലിക്കയാണ്.
ബാംഗ്ലൂർ സ്വദേശിയായ റിക്കി കേജാണ് മൂന്നാമത്തെ നാമനിർദ്ദേശം ലഭിച്ചയാൾ. കേജും സൗത്ത് ആഫ്രിക്കൻ സംഗീതജ്ഞൻ റൗട്ടർ കെല്ലർമാനും ചേർന്ന് പുറത്തിറക്കിയ വിങ്‌സ് ഓഫ് സംസാര എന്ന ആൽബത്തിനാണ് ന്യു എയ്ജ് ആൽബം ഓഫ് ദ ഇയർ ക്യാറ്റഗറിയിൽ നോമിനേഷൻ ലഭിക്കുന്നത്. അടുത്ത വർഷം ഫെബ്രുവരി 8 ന് ലോസ് ആഞ്ചൽസിൽ നടക്കുന്ന ചടങ്ങിലാണ് ഗ്രാമി പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്.