വാഹന രജിസ്‌ട്രേഷനിലെ നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

വാഹന രജിസ്ട്രേഷനില് നികുതി വെട്ടിപ്പ് നടത്തിയ കേസില് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്പ്പിച്ചു.
 | 
വാഹന രജിസ്‌ട്രേഷനിലെ നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വാഹന രജിസ്‌ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മൊഴികള്‍ എല്ലാം സുരേഷ് ഗോപിക്ക് എതിരാണ്.

സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. അപ്പാര്‍ട്ട്മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേ മൊഴി തന്നെ നല്‍കി. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ 2010 ജനുവരി 27 നാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു വാഹനം കൂടി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപിക്കെതിരെ കേസുണ്ട്. ഇതിലും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.