ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശം

ഹൈക്കോടതിയില് ദിലീപ് രണ്ടാം തവണ നല്കിയ ജാമ്യഹര്ജിയില് ലിബര്ട്ടി ബഷീറിനെതിരെ പരാമര്ശം. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്ട്ടി ബഷീറിന് ബന്ധമുണ്ടെന്നും തന്റെ നേതൃത്വത്തിലുള്ള തീയേറ്റര് സംഘടന തകര്ത്തത് ദിലീപാണെന്ന ബഷീര് പറഞ്ഞിരുന്നുവെന്നും ഹര്ജിയില് പറയുന്നു. ലിബര്ട്ടി ബഷീര് ദിലീപിനെ ഒന്നാം നമ്പര് ശത്രുവായാണ് കണക്കാക്കിയിരുന്നതെന്നും ദിലീപ് ജാമ്യഹര്ജിയില് ആരോപിക്കുന്നു.
 | 

ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശം

കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് രണ്ടാം തവണ നല്‍കിയ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീറിനെതിരെ പരാമര്‍ശം. ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് ബന്ധമുണ്ടെന്നും തന്റെ നേതൃത്വത്തിലുള്ള തീയേറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന ബഷീര്‍ പറഞ്ഞിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ ഒന്നാം നമ്പര്‍ ശത്രുവായാണ് കണക്കാക്കിയിരുന്നതെന്നും ദിലീപ് ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു.

ദിലീപിന്റെ നേതൃത്വത്തിലുള്ള തീയേറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിനു തലേന്നാണ് ദിലീപിനെ ചോദ്യം ചെയ്തത്. തന്നെ ഇല്ലാതാക്കാന്‍ സിനിമാ രംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിനു പിന്നിലെന്നും ദിലീപ് ആരോപിക്കുന്നു. ജയിലിലായതിനാല്‍ രാമലീല ഉള്‍പ്പെടെയുള്ള ബിഗ്ബജറ്റ് ചിചത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. ചിത്രങ്ങള്‍ക്കായി 50 കോടിയോളം രൂപ മുടക്കിയിട്ടുണ്ടെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

അഡ്വ. ബി രാമന്‍പിള്ളയാണ് ദിലീപിനു വേണ്ടി ജാമ്യഹര്‍ജി നല്‍കിയത്. നാളെ ഹര്‍ജി പരിഗണിക്കും.