കല്‍പ്പനയുടെ മകള്‍ ശ്രീമയിയേക്കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സബിത പറയുന്നത്

മലയാള സിനിമയില് നിറഞ്ഞു നില്ക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നടി കല്‍പനയുടെ വേര്‍പാട്. പരിചയപ്പെടുന്നവരോട് ഏറ്റവും അടുപ്പത്തില് പെരുമാറുന്ന കല്പന ഇല്ലെന്ന് ചലച്ചിത്ര മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് വിശ്വസിക്കാന് കഴിഞ്ഞിരുന്നില്ല. കല്പനയുടെ മകള് ശ്രീമയിയെക്കുറിച്ച് പറയുമ്പോളും കല്പനയുടെ സഹപ്രവര്ത്തകര്ക്ക് നൂറ് നാവാണ്. മേക്ക്അപ്പ് കലാകാരിയായ സബിത സാവരിയക്കുംപറയാനുള്ളത് മറ്റൊന്നുമല്ല. ഒരു ഫോട്ടോഷൂട്ടിന് മേക്കപ്പ് ഇടാന് എത്തിയ തന്നോട് ശ്രീമയി സൂക്ഷിച്ച ബന്ധത്തെയും ശ്രീമയിയുടെ പെരുമാറ്റത്തെയും കുറിച്ച് സബിത ഫേസ്ബുക്കില് കുറിച്ചു
സബിതയുടെ കുറിപ്പ് ഇങ്ങനെ
ദിവസവും തിയതിയും ഒന്നും കൃത്യമായി ഓര്‍മ്മിക്കുന്നില്ല. ഏതാണ്ട് രണ്ട് മാസം മുന്‍പ് വനിതയില്‍ നിന്നും ശ്രീകാന്തിന്റെ കാള്‍. കല്‍പ്പനചേച്ചിയുടെ മോള്‍ടെ 2 പടം എടുക്കണം. സബിത ഫ്രീ ആണെങ്കില്‍ വരൂ. നടി എന്ന നിലയിലും നേരിട്ട് പരിചയപ്പെട്ടിട്ടുള്ള വ്യക്തി എന്ന രീതിയിലും എനിക്ക് കല്‍പ്പന ചേച്ചിയെ ഒരുപാട് ഇഷ്ടമായിരുന്നു. നേരില്‍ സംസാരിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ആളേ ആയിരുന്നില്ല ചേച്ചി. തമാശയുടെ മേമ്പൊടി ചേര്‍ക്കുമെങ്കിലും എന്തിനും ഏതിനും ചേച്ചിക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്നു. അതാണെന്നെ ഏറെ ആകര്‍ഷിച്ചത്.
ചേച്ചിയുടെ വേര്‍പാടിന് ശേഷം അധികമൊന്നും ചേച്ചിയെക്കുറിച്ചു ഓര്‍മിച്ചിട്ടുമില്ല. അപ്പോഴാണ് ഇങ്ങനെ ഒരു അവസരം. കേട്ടപ്പോള്‍ ഒരുപാട് സന്തോഷത്തോടെയാണ് പുറപ്പെട്ടത്. ഉര്‍വശി,കല്‍പ്പന , കലാരഞ്ജിനിമാരുടെ അമ്മയുടെ അടുത്ത് ഇരുന്ന് സംസാരിച്ചത് എനിക്ക് സന്തോഷം മാത്രമല്ല ഒരുപാട് അഭിമാനവും തന്നു എന്ന് തന്നെ പറയണം.
മേക്കപ്പ് തുടങ്ങുന്നതിനു മുന്‍പ് അമ്മ ശ്രീമയിയോട് പറഞ്ഞു. മോളേ ആന്റിയുടെ കാല്‍ തൊട്ട് തൊഴുത്തിട്ടു വേണം മേക്കപ്പ് തുടങ്ങാന്‍. ശ്രീ അങ്ങിനെ ചെയ്തപ്പോള്‍ സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു. മോള്‍ടെ അമ്മയുടെ മകളായി പിറക്കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ ദൈവാനുഗ്രഹം വേറെ ഇല്ല എന്ന് പറഞ്ഞു ഞാന്‍ ശ്രീയെ ചേര്‍ത്ത് പിടിച്ചു. .പിന്നെ ഏതൊരു ഷൂട്ടും പോലെ ചിരിയിലും തമാശയിലും ഒക്കെ കുതിര്‍ന്നു ആ ദിവസം കടന്നു പോയി.
എപ്പോഴും എല്ലാവരോടും ചെയ്യുന്നത് പോലെ whatsapp number വാങ്ങി എടുത്ത selfies ഒക്കെ അയയ്ക്കാം എന്ന് വാക്ക് കൊടുത്തു പിരിഞ്ഞു. വീടെത്തുന്നതിനു മുന്‍പേ ശ്രീയുടെ മെസേജ് വന്നു. തിരിച്ചും റിപ്ലൈ കൊടുത്തു. അപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല, ആന്റി എന്ന് വിളിച്ചുകൊണ്ടുള്ള മെസേജുകള്‍ ഒരു പതിവായി മാറുമെന്ന്.
പിന്നെ കലാരഞ്ജിനിച്ചേച്ചിയും മോളും വീട്ടിലും വന്നു. ഹെയര്‍ സെറ്റ് ചെയ്യാന്‍. അങ്ങിനെ അറിയാതെ ഒരു അടുപ്പം ഉടലെടുക്കുന്നത് ഞാന്‍ അറിഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ ”ആന്റി എവിടെയാ ?”. ” കഴിച്ചോ ?”. ”എന്തുണ്ട് വിശേഷം ?” എന്നൊക്കെ ചോദിച്ചു കൊണ്ട് ശ്രീയുടെ ഒരു മെസ്സേജ് എങ്കിലും വരും.
പക്ഷേ. അന്ന് വന്ന മെസേജ് എന്നെ അടിമുടി മാറ്റിക്കളഞ്ഞു. അതിരാവിലെ വന്ന ആ മെസ്സേജ്. ” ആന്റി, ഇന്ന് എന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ്. ആന്റി എന്നെ അനുഗ്രഹിക്കണം ”. സന്തോഷം വന്നിട്ടാണോ, സങ്കടം വന്നിട്ടാണോ ഞാന്‍ കരഞ്ഞതെന്നു ഇപ്പോഴുമെനിക്കറിയില്ല. ഇത് വരെ ആരോടും മകളെപ്പോലെ എന്നൊരു വികാരം തോന്നിയിട്ടില്ല. പക്ഷേ ശ്രീമയി. നീ എനിക്ക് മകള്‍ തന്നെ.
നാളെ ലോകം അറിയുന്ന അഭിനേത്രി ആയി മാറുമോ എന്നെനിക്കറിയില്ല (മാറണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു) പക്ഷേ, ജീവിതത്തിന്റെ തുടര്‍പാതയില്‍ നീ വ്യക്തി മുദ്ര പതിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല മോളേ.
ദിവസവും തിയതിയും ഒന്നും കൃത്യമായി ഓർമ്മിക്കുന്നില്ല …ഏതാണ്ട് രണ്ട് മാസം മുൻപ് വനിതയിൽ നിന്നും ശ്രീകാന്തിന്റെ കാൾ ….ക…
Posted by Sabitha Zawariya on Sunday, July 23, 2017

