ബിഗ് ബോസ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തല്‍; നടിമാരെ പോലീസ് ചോദ്യം ചെയ്തു

താരങ്ങളായ വനിത വിജയകുമാര്, മീര മിഥുന് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തതിരിക്കുന്നത്.
 | 
ബിഗ് ബോസ് ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തല്‍; നടിമാരെ പോലീസ് ചോദ്യം ചെയ്തു

ചെന്നൈ: ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ട് തമിഴ് നടികളെ പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. തമിഴ് ചലച്ചിത്ര താരങ്ങളായ വനിത വിജയകുമാര്‍, മീര മിഥുന്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തതിരിക്കുന്നത്. ഇരുവരും ബിഗ് ബോസ് തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥികളാണ്.

തന്റെ മകളെ മുന്‍ ഭര്‍ത്താവ് ആനന്ദ് രാജന്‍ തട്ടിക്കൊണ്ടുപോയെന്നാണ് വനിത വിജയകുമാര്‍ ബിഗ് ബോസ് ഷോയ്ക്കിടെ വെളിപ്പെടുത്തിയത്. വിഷയം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഗൗരവമേറിയ സംഭവമായതിനാല്‍ അന്വേഷണം നടത്തുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. 2012ലാണ് ആനന്ദ് രാജനും വനിത വിജയകുമാറും വിവാഹ മോചിതരാകുന്നത്.

ബിഗ് ബോസിലെ മറ്റൊരു മത്സാരാര്‍ത്ഥിയായ മീര മിഥുനെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്തിരിക്കുന്നത്. മീര 50000 രൂപ പറ്റിച്ചെന്ന ഡിസൈനറുടെ പരാതിയിലാണ് നടപടി. മിസ് സൗത്ത് ഇന്ത്യ എന്ന ലോഗോ അനുവാദമില്ലാതെ ഉപയോഗിച്ച് മീര മിസ് തമിഴ്‌നാട് സൗന്ദര്യ മത്സരം നടത്തിയെന്നാണ് കേസ്. അതേസമയം അനൗദ്യോഗിക കേന്ദ്രങ്ങളാണ് നടിമാരെ ചോദ്യം ചെയ്തതായി വെളിപ്പെടുത്തിയിരിക്കുന്നത്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.