ദേ പോയി ദാ വന്നു; എം.ജി.ആര്‍ വീണ്ടും ഏഷ്യാനെറ്റില്‍, ഇത്തവണ ഗ്രൂപ്പ് ഉപദേഷ്ടാവിന്റെ റോളില്‍

 | 
MGR
കഴിഞ്ഞ മാസം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനത്തു നിന്നും പുറത്തുപോയ എം.ജി.രാധാകൃഷ്ണന്‍ പുത്തന്‍ റോളില്‍ തിരികെയെത്തി.

കഴിഞ്ഞ മാസം ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ സ്ഥാനത്തു നിന്നും പുറത്തുപോയ എം.ജി.രാധാകൃഷ്ണന്‍ പുത്തന്‍ റോളില്‍ തിരികെയെത്തി. ഗ്രൂപ്പ് അഡൈ്വസര്‍ ആയാണ് മടങ്ങിവരവ്. വാര്‍ത്താ വിഭാഗത്തിനും ബംഗളൂരുവില്‍ ഇരിക്കുന്ന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ രാജീവ് കല്‍റയ്ക്കും വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്നതാണ് പുതിയ ചുമതല. എംജിആര്‍ മാറി എഡിറ്ററായി വന്ന മനോജ് കെ. ദാസിന് മുകളിലുമല്ല താഴെയുമല്ല ഈ പദവി. 

എം.ജി.രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും വേണ്ട പരിഗണന നല്‍കിയല്ല പറഞ്ഞുവിട്ടത് എന്ന ആക്ഷേപം സ്ഥാപനത്തിനുള്ളിലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന വ്യാഖ്യാനവും വന്നു. ഇതിന്റെ പ്രതിഫലനമായിട്ടാണ് കൂടുതല്‍ കരുത്തോടെ എംജിആര്‍ തിരികെയെത്തുന്നത്. 

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷമാണ് എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്ന എംജിആറിന് മുകളില്‍ ഗ്രൂപ്പ് എഡിറ്ററായി മനോജ് കെ.ദാസിനെ നിയമിച്ചത്. മാതൃഭൂമിയുടെ എഡിറ്റര്‍ ചുമതല ഒഴിഞ്ഞതിന് ശേഷമാണ് മനോജ് കെ.ദാസ് ഏഷ്യാനെറ്റ് ന്യൂസില്‍ ചേര്‍ന്നത്. എഡിറ്റര്‍ പദവിക്കേ മേല്‍ ഒരാളെ നിയമിച്ചതില്‍ അതൃപ്തി അറിയിച്ചു കൊണ്ടാണ് എം.ജി.ആര്‍ പുറത്തു പോയത്.