വിഴിഞ്ഞം പദ്ധതിയിലെ അഴിമതി അന്വേഷിക്കാന്‍ ജയരാജന്റെ ശുംഭന്‍ പരാമര്‍ശത്തിന് ഇരയായ ജഡ്ജി; ഇടത് സര്‍ക്കാര്‍ നിയമനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

വിഴിഞ്ഞം പദ്ധതിയില് സിഎജി ഉന്നയിച്ച ക്രമക്കേടുകളില് ജുഡീഷ്യല് അന്വേഷണത്തിന് നിയോഗിച്ചത് എം.വി.ജയരാജന്റെ ശുംഭന് പ്രയോഗത്തിന് ഇരയായ ജഡ്ജി. വിരമിച്ച ഹൈക്കോടതി ജഡ്ജി സി.എന്.രാമചന്ദ്രന് നായരെ ജുഡീഷ്യല് കമ്മീഷനായി നിയമിച്ചതിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കര് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് സര്ക്കാരിനെ ജയശങ്കര് പരിഹസിക്കുന്നത്.
 | 

വിഴിഞ്ഞം പദ്ധതിയിലെ അഴിമതി അന്വേഷിക്കാന്‍ ജയരാജന്റെ ശുംഭന്‍ പരാമര്‍ശത്തിന് ഇരയായ ജഡ്ജി; ഇടത് സര്‍ക്കാര്‍ നിയമനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

വിഴിഞ്ഞം പദ്ധതിയില്‍ സിഎജി ഉന്നയിച്ച ക്രമക്കേടുകളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിച്ചത് എം.വി.ജയരാജന്റെ ശുംഭന്‍ പ്രയോഗത്തിന് ഇരയായ ജഡ്ജി. വിരമിച്ച ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചതിനെ പരിഹസിച്ച് അഡ്വ.എ.ജയശങ്കര്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് സര്‍ക്കാരിനെ ജയശങ്കര്‍ പരിഹസിക്കുന്നത്.

സഖാവ് എ.വി.ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇടത് സര്‍ക്കാര്‍ ശുംഭനും കോണ്‍ഗ്രസ് മച്ചമ്പിയുമായ സി.എന്‍.രാമചന്ദ്രന്‍ നായരെത്തന്നെ ഉമ്മന്‍ ചാണ്ടിയുടെ വിഴിഞ്ഞം അഴിമതി അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നു എന്നാണ് പോസ്റ്റില്‍ ജയശങ്കര്‍ പറയുന്നത്.

പ്രതിഫലം വാങ്ങാതെ അന്വേഷണം നടത്തും എന്നു രാമചന്ദ്രന്‍ നായര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം തീരുന്ന മുറയ്ക്ക് ഇദ്ദേഹത്തെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അഡൈ്വസര്‍ ആയി നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ജയശങ്കര്‍ പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

പാതയോരത്ത് പൊതുയോഗം നിരോധിച്ച കോടതി വിധി ഓര്‍മയുണ്ടോ? നമ്മുടെ ഇടതു പാര്‍ട്ടികള്‍ എന്തൊക്കെ പുകിലാണ് അന്നുണ്ടാക്കിയത്? സഖാവ് എംവി ജയരാജന്‍ ശുംഭന്‍മാരായ ജഡ്ജിമാരെ വിമര്‍ശിച്ചു ജയില്‍ ശിക്ഷ വരെ അനുഭവിച്ചു. വിധി മറികടക്കാന്‍ വിഎസ് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കി.

സിഎന്‍ രാമചന്ദ്രന്‍ നായര്‍ എന്നൊരു നീതിമാനാണ് പൊതുയോഗം റോഡരികില്‍ വേണ്ട എന്നു കല്പിച്ചത്. നിയമസഭ പാസാക്കിയ നിയമവും അദ്ദേഹം തന്നെ റദ്ദാക്കി. എന്റെ വിധി മറികടക്കാന്‍ ഇന്ദ്രനും ചന്ദ്രനുമില്ല അധികാരം എന്നു വിധിച്ചു. രാമചന്ദ്രന്‍ നായരുടെ ഭാര്യാ സഹോദരന്‍ പത്മരാജിനെ ഉമ്മന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സീനിയര്‍ ഗവ പ്ലീഡറായി നിയമിച്ചപ്പോള്‍ അത് ജഡ്ജിയെ സ്വാധീനിക്കാനാണെന്നും സഖാക്കള്‍ ആരോപിച്ചു.

സഖാവ് എംവി ജയരാജന്‍ മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാര്‍ ഇതാ, ശുംഭനും കോണ്‍ഗ്രസ് മച്ചമ്പിയുമായ സി.എന്‍. രാമചന്ദ്രന്‍ നായരെ തന്നെ ഉമ്മന്‍ ചാണ്ടിയുടെ വിഴിഞ്ഞം അഴിമതി അന്വേഷണം ഏല്പിച്ചിരിക്കുന്നു. പ്രതിഫലം വാങ്ങാതെ അന്വേഷണം നടത്തും എന്നു രാമചന്ദ്രന്‍ നായര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നല്ല കാര്യം. അന്വേഷണം തീരുന്ന മുറയ്ക്ക് ഇദ്ദേഹത്തെ മുഖ്യമന്ത്രി ജുഡീഷ്യല്‍ അഡൈ്വസര്‍ ആയി നിയമിക്കാനും സാധ്യതയുണ്ട്.

ഇനി ഒരു അനുഭവ കഥ.

പാതയോര വിധി വന്ന കാലത്ത് സഖാവ് വെളിയം ഭാര്‍ഗവന്‍ ചോദിച്ചു: ഇയാള്‍ ആരാണ്, ഈ രാമചന്ദ്രന്‍? എന്റെ ഉത്തരം: ആള്‍ ശുദ്ധനാണ്, എടുത്തുചാട്ടം ഉണ്ടെന്നേയുള്ളൂ. ജുഡീഷ്യറിയിലെ ഒരു ജി സുധാകരന്‍ എന്നു പറയാം. ആശാന് ആളെ പിടികിട്ടി. അദ്ദേഹം വിടര്‍ന്നു ചിരിച്ചു.