‘അഭയ എന്നോരു പേര് മറന്നു പോകാന്‍ ഇടയില്ല’; ഭാഷാപോഷിണി വിവാദത്തില്‍ തുറന്ന കത്തെഴുതിയ വൈദികന് ബെന്യാമിന്റെ മറുപടി

ഭാഷാപോഷിണി വിവാദത്തില് ഫേസ്ബുക്ക് പോസ്റ്റിട്ട തനിക്ക് തുറന്ന കത്തെഴുതിയ വൈദികന് എഴുത്തുകാരന് ബെന്യമിന്റെ മറുപടി. അഭയ എന്നൊരു പേര് അച്ചന് മറന്നു പോകാന് ഇടയില്ല. കടുക്ക വെള്ളം കുടിച്ചിട്ടും കാമഭ്രാന്ത് തീരാതെ കുതിര കയറിക്കൊന്ന പിന്നെയും എത്രയെത്ര അഭയമാര്. കുടുംബിനികള്. പെണ്കുട്ടികള്. ആണ്കുട്ടികള്. നിഷ്കളങ്കരായ വിശ്വാസികള് ആയിപ്പോയതിന്റെ പേരില് നീറി നീറി ജീവിക്കാന് വിധിക്കപ്പെട്ടവര്. ആത്മാവില് തൊട്ട് സ്വയം ചോദിക്കൂ പുരോഹിതാ അവരില് എത്ര പേര്ക്കു വേണ്ടി അങ്ങയുടെ നാവു പൊന്തിയെന്ന് ബെന്യാമിന് ചോദിക്കുന്നു.
 | 

‘അഭയ എന്നോരു പേര് മറന്നു പോകാന്‍ ഇടയില്ല’; ഭാഷാപോഷിണി വിവാദത്തില്‍ തുറന്ന കത്തെഴുതിയ വൈദികന് ബെന്യാമിന്റെ മറുപടി

കൊച്ചി: ഭാഷാപോഷിണി വിവാദത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട തനിക്ക് തുറന്ന കത്തെഴുതിയ വൈദികന് എഴുത്തുകാരന്‍ ബെന്യമിന്റെ മറുപടി. അഭയ എന്നൊരു പേര് അച്ചന്‍ മറന്നു പോകാന്‍ ഇടയില്ല. കടുക്ക വെള്ളം കുടിച്ചിട്ടും കാമഭ്രാന്ത് തീരാതെ കുതിര കയറിക്കൊന്ന പിന്നെയും എത്രയെത്ര അഭയമാര്‍. കുടുംബിനികള്‍. പെണ്‍കുട്ടികള്‍. ആണ്‍കുട്ടികള്‍. നിഷ്‌കളങ്കരായ വിശ്വാസികള്‍ ആയിപ്പോയതിന്റെ പേരില്‍ നീറി നീറി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. ആത്മാവില്‍ തൊട്ട് സ്വയം ചോദിക്കൂ പുരോഹിതാ അവരില്‍ എത്ര പേര്‍ക്കു വേണ്ടി അങ്ങയുടെ നാവു പൊന്തിയെന്ന് ബെന്യാമിന്‍ ചോദിക്കുന്നു.

എത്ര പേരുടെ നീതിക്കു വേണ്ടി താങ്കള്‍ തെരുവില്‍ ഇറങ്ങി എന്നും എത്ര പേര്‍ക്കു വേണ്ടി നീതി പീഠത്തെ സമീപിച്ചു എന്ന് എത്ര പേര്‍ക്കുവേണ്ടി എഡിറ്റോറിയല്‍ എഴുതി എന്നും മറുപടിയില്‍ വൈദികനോട് ചോദിക്കുന്നു. തനിക്ക് കത്തെഴുതി സോഷ്യല്‍ മീഡയയില്‍ ആഘോഷിക്കാന്‍ കണ്ടെത്തിയ സമയത്തില്‍ ഒരംശമെങ്കിലും താങ്കള്‍ അതിനുവേണ്ടി ചിലവഴിച്ചിരുന്നുവെങ്കില്‍ അവര്‍ നിങ്ങളെ അവരുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയെങ്കിലും ചെയ്യുമായിരുന്നുവെന്നും പോസ്റ്റ് പറയുന്നു.

ഏതെങ്കിലും ചിത്രത്തിന്റെ പേരില്‍ അല്ല ഞാന്‍ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നത്. അവന്റെ വാക്കുകളുടെയും പ്രവൃത്തികളുടെയും ബലത്തിലാണ്. ബൈബിള്‍ നല്കുന്ന പ്രത്യാശയുടെ ബലത്തില്‍ ആണ്. എന്നാല്‍ ആരോ ഒരു ചിത്രം വരച്ചപ്പോഴേക്കും ഒഴുകി പോകുന്നത്ര ദുര്‍ബലമാണല്ലോ പുരോഹിതാ അങ്ങയുടെ വിശ്വാസം. ആ മഹാന്റെ ജീവിതസന്ദേശം സമൂഹത്തിനു പകര്‍ന്നു കൊടുക്കാന്‍ താങ്കളെപ്പോലെയുള്ളവരാണല്ലോ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്നോര്‍ത്ത് സങ്കടവും സഹതാപവും വരുന്നതായും ബെന്യാമിന്‍ പറയുന്നു.

‘അഭയ എന്നോരു പേര് മറന്നു പോകാന്‍ ഇടയില്ല’; ഭാഷാപോഷിണി വിവാദത്തില്‍ തുറന്ന കത്തെഴുതിയ വൈദികന് ബെന്യാമിന്റെ മറുപടി

ഗോപന്‍ ചിദംബരത്തിന്റെ നാടകത്തിന് ചിത്രകാരനായ ടോം വട്ടക്കുഴി വരച്ച ചിത്രമാണ് വിവാദത്തിലായത്. ഇത് മനോരമ പിന്‍വലിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച ബെന്യാമിന് തുറന്ന കത്തുമായി ക്രൈസ്തവ പ്രസിദ്ധീകരണമായ കുടുംബജ്യോതി മാസികയുടെ ചീഫ് എഡിറ്റര്‍ ഫാ. ജോസ് ഇലഞ്ഞിമറ്റം രംഗത്തെത്തി. ഈ കത്തിനാണ് ബെന്യാമിന്‍ മറുപടി നല്‍കിയിരിക്കുന്നത്.

പോസ്റ്റ് കാണാം