ഐ.ജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ഐ.ജി മനോജ് എബ്രഹാമിനെതിരെ ഫെയിസ്ബുക്കില് വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി പ്രവര്ത്തകന് പിടിയില്. തിരുവനന്തപുരം, വെങ്ങാനൂര് സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ജി മനോജ് ഏബ്രഹാമി 'കുളിപ്പിച്ചു കിടത്തു'മെന്നായിരുന്നു ഇയാള് ഫെയിസ്ബുക്കില് പോസ്റ്റിട്ടത്. ബി.ജെ.പി കോവളം 20-ാം വാര്ഡ് വൈസ് പ്രസിഡന്റാണ് അരുണ്. ശബരിമലയില് നടന്ന പോലീസ് നടപടിക്ക് പിന്നാലെയായിരുന്നു ഇയാളുടെ ഫെയിസ്ബുക്ക് പോസ്റ്റ്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.
 | 

ഐ.ജി മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അസഭ്യം പറഞ്ഞ ബി.ജെ.പി നേതാവ് അറസ്റ്റില്‍

കോവളം: ഐ.ജി മനോജ് എബ്രഹാമിനെതിരെ ഫെയിസ്ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍. തിരുവനന്തപുരം, വെങ്ങാനൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.ജി മനോജ് ഏബ്രഹാമി ‘കുളിപ്പിച്ചു കിടത്തു’മെന്നായിരുന്നു ഇയാള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റിട്ടത്. ബി.ജെ.പി കോവളം 20-ാം വാര്‍ഡ് വൈസ് പ്രസിഡന്റാണ് അരുണ്‍. ശബരിമലയില്‍ നടന്ന പോലീസ് നടപടിക്ക് പിന്നാലെയായിരുന്നു ഇയാളുടെ ഫെയിസ്ബുക്ക് പോസ്റ്റ്. അരുണിനെതിരെ ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല പോലീസ് നടപടിയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലും രഹസ്യ ഫെയിസ്ബുക്ക് ഗ്രൂപ്പുകളിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വര്‍ഗീയ പ്രചാരണം നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെയാണ് ബി.ജെ.പി നേതാവ് അറസ്റ്റിലായത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംസ്ഥാന പോലീസിലെ ഐ.ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ലെന്നും ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.