ബോംബ് വെക്കുമെന്നും ഹിന്ദു പെണ്‍കുട്ടികളെ ആക്രമിക്കുമെന്നും വീഡിയോ; കലാപശ്രമത്തിന് ഉഡുപ്പിയില്‍ യുവാവ് പിടിയില്‍

ജമ്മു കാശ്മീരിലെ പുല്വാമയില് 40ലധികം സൈനികര് ഭീകരാക്രമണത്തില് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില് രാജ്യത്ത് വര്ഗീയ കലാപം സൃഷ്ടിക്കാന് ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി സ്വദേശിയായ ശ്രീജന് കുമാര് പൂജാരി എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സോഷ്യല് മീഡിയ വഴി സ്ഫോടന ഭീഷണി മുഴക്കുകയും ഹിന്ദു പെണ്കുട്ടികളെ ആക്രമിക്കുമെന്നും ഇയാള് പറഞ്ഞിരുന്നു.
 | 
ബോംബ് വെക്കുമെന്നും ഹിന്ദു പെണ്‍കുട്ടികളെ ആക്രമിക്കുമെന്നും വീഡിയോ; കലാപശ്രമത്തിന് ഉഡുപ്പിയില്‍ യുവാവ് പിടിയില്‍

ഉഡുപ്പി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40ലധികം സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരി എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സോഷ്യല്‍ മീഡിയ വഴി സ്‌ഫോടന ഭീഷണി മുഴക്കുകയും ഹിന്ദു പെണ്‍കുട്ടികളെ ആക്രമിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

അതേസമയം വീട്ടുകാരുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇത്തരമൊരു വീഡിയോ പ്രസിദ്ധീകരിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥാര്‍ ഇയാളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. വീഡിയോയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീജന്‍ കുമാര്‍ പൂജാരിയുടെ രാഷ്ട്രീയ നിലപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്.

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും രാജ്യത്തുള്ള ഹിന്ദുപെണ്‍കുട്ടികളെ ലൈംഗികമായി ആക്രമിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. മുഖം മറച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാല്‍പ്പെ ബീച്ചില്‍ ബോംബ് സ്ഫോടനം നടത്തുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ.