ദുബായ് ഭരണാധികാരി മോഡിയെ ട്രോളിയതായി സോഷ്യല്‍ മീഡിയ; ചര്‍ച്ചയായി ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്

ഭരണ നിര്വ്വഹണത്തെക്കുറിച്ചും അധികാരിയെക്കുറിച്ചും പ്രതിപാദിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ ട്വീറ്റ് സോഷ്യല് മീഡയയില് ചര്ച്ചയാവുന്നു. മോഡിയെ ട്രോളിയതാണ് ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം എന്നാണ് സോഷ്യല് മീഡിയയുടെ വാദം. യു.എ.ഇ സഹായം കേന്ദ്രം നിഷേധിച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് പലരും പോസ്റ്റ് ചര്ച്ചയാക്കുന്നത്.
 | 

ദുബായ് ഭരണാധികാരി മോഡിയെ ട്രോളിയതായി സോഷ്യല്‍ മീഡിയ; ചര്‍ച്ചയായി ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്

കൊച്ചി: ഭരണ നിര്‍വ്വഹണത്തെക്കുറിച്ചും അധികാരിയെക്കുറിച്ചും പ്രതിപാദിക്കുന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ട്വീറ്റ് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുന്നു. മോഡിയെ ട്രോളിയതാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. യു.എ.ഇ സഹായം കേന്ദ്രം നിഷേധിച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് പലരും പോസ്റ്റ് ചര്‍ച്ചയാക്കുന്നത്.

ഭരണാധികാരി എന്ന നിലയില്‍ ലഭിച്ച രണ്ട് പാഠങ്ങളാണ് പോസ്റ്റിന്റെ ഉള്ളടക്കത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. ‘രണ്ടു തരം ഭരണാധികാരികളാണുള്ളത്. ആദ്യത്തേതു തന്റെ ജനങ്ങളുടെ എല്ലാ കാര്യങ്ങളും സുഗമമായി പരിഹരിക്കുന്നവര്‍. ജനസേവനത്തില്‍ സംതൃപ്തിയടയുന്നവരാണവര്‍. ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനു മുന്നിട്ടിറങ്ങുന്നവര്‍. ലളിതമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നവരാണു രണ്ടാമത്തെ വിഭാഗം. സാങ്കേതികതകളുടെ പേരിലാണ് അവര്‍ ജനങ്ങളെ മുഷിപ്പിക്കുന്നത്. ജനം അവരുടെ വീട്ടുപടിക്കല്‍ യാചിച്ചു നില്‍ക്കണമെന്ന് അവര്‍ ചിന്തിക്കുന്നു. നാട് നന്നാകണമെങ്കില്‍ ആദ്യ വിഭാഗത്തിലുള്ളവരാണു വേണ്ടതെന്നും ട്വീറ്റില്‍ പറയുന്നു.

സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് യു.എ.ഇ സഹായം വേണ്ടെന്ന് വെച്ച കേന്ദ്ര നയത്തെ ട്രോളുകയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉദ്ദേശ്യമെന്ന് നവ മാധ്യങ്ങളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റിന് കീഴെ ചില മലയാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ യു.എ.ഇ സഹായം നിഷേധിച്ച് മോഡി നയം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.