വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചയാള്‍ക്ക് യു.എ.ഇയില്‍ 10 വര്‍ഷം തടവ്

വ്യാജ വാര്ത്ത പ്രസിദ്ധീകരിച്ചയാള്ക്ക് യു.എ.ഇയില് 10 വര്ഷം തടവും 10 ലക്ഷം ദിര്ഹം പിഴയും. 49കാരനായ സ്വദേശി പൗരനായി അഹ്മദ് മന്സൂര് അല് ഷാഹിക്കാണ് യുഎഇ യൂണിയന് സുപ്രീം കോടതി 10 വര്ഷം തടവും 10 ലക്ഷം ദിര്ഹം പിഴയും ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ വിദേശ നയത്തിന് എതിരായി വ്യാജ വാര്ത്തയുണ്ടാക്കി പ്രചരിപ്പിച്ചുവെന്നതാണ് ഇയാള്ക്കെതിരെ പ്രൊസിക്യൂഷന് ആരോപിച്ചത്. കുറ്റം തെളിഞ്ഞതോടെ നേരത്തെ ഇയാള്ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.
 | 
വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചയാള്‍ക്ക് യു.എ.ഇയില്‍ 10 വര്‍ഷം തടവ്

അബുദാബി: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചയാള്‍ക്ക് യു.എ.ഇയില്‍ 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും. 49കാരനായ സ്വദേശി പൗരനായി അഹ്മദ് മന്‍സൂര്‍ അല്‍ ഷാഹിക്കാണ് യുഎഇ യൂണിയന്‍ സുപ്രീം കോടതി 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്. രാജ്യത്തിന്റെ വിദേശ നയത്തിന് എതിരായി വ്യാജ വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ ആരോപിച്ചത്. കുറ്റം തെളിഞ്ഞതോടെ നേരത്തെ ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു.

എന്നാല്‍ താന് കുറ്റം ചെയ്തിട്ടില്ലെന്നും വാര്‍ത്ത പ്രസിദ്ധികരിച്ച പ്രത്യേക സാഹചര്യത്തിലാണെന്നും ചൂണ്ടിക്കാട്ടി അഹ്മദ് മന്‍സൂര്‍ അല്‍ ഷാഹിക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് പരിശോധിച്ച സുപ്രീം കോടതി പ്രതി അതീവ ഗൗരവമേറിയ കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇനി കേസില്‍ പ്രതിക്ക് അപ്പീല്‍ പോകാന്‍ കഴിയില്ല.

തീവ്രവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുള്ളതായി പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇയാള്‍ക്ക് മേല്‍ ചാര്‍ത്തിയ വകുപ്പുകള്‍ കോടതി റദ്ദാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കാനും ഇയാള്‍ നിര്‍മ്മിച്ച ഉള്ളടക്കങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനും അത് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.