നടന്‍ ദീലീപിന്റെ സിനിമാ തീയേറ്ററിനെതിരെ ഫേസ്ബുക്കില്‍ പ്രചരണം

ജനപ്രിയതാരം ദിലീപിന്റെ സിനിമാ തീയറ്ററായ ഡി സിനിമാസനെതിരെ ഫെയ്സ്ബുക്കില് പ്രചരണം. ചാലക്കുടിയിലെ കൊള്ള സങ്കേതം എന്ന തലക്കെട്ടോടു കൂടിയാണ് സിനിമ തീയറ്ററിനെ വിമര്ശിക്കുന്നത്. മള്ട്ടിപ്ലെക്സിനെക്കള് ഉയര്ന്ന നിരക്കിലാണ് തീയറ്റിലെ സേവനങ്ങള് എന്ന് നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില് പ്രത്യക്ഷപ്പെട്ട് പോസ്റ്റില് ആരോപിക്കുന്നു. കാര് പാര്ക്കിംഗിന് ചാര്ജ് ഈടാക്കരുതെന്നുള്ള മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ നിലനില്ക്കെ തീയറ്ററില് പാര്ക്കിംഗിന് 20 രൂപ ഈടാക്കുന്നുവെന്നാണ് ആരോപണം
 | 

നടന്‍ ദീലീപിന്റെ സിനിമാ തീയേറ്ററിനെതിരെ ഫേസ്ബുക്കില്‍ പ്രചരണം

ചാലക്കുടി: ജനപ്രിയതാരം ദിലീപിന്റെ സിനിമാ തീയറ്ററായ ഡി സിനിമാസനെതിരെ ഫെയ്‌സ്ബുക്കില്‍ പ്രചരണം. ചാലക്കുടിയിലെ കൊള്ള സങ്കേതം എന്ന തലക്കെട്ടോടു കൂടിയാണ് സിനിമ തീയറ്ററിനെ വിമര്‍ശിക്കുന്നത്. മള്‍ട്ടിപ്ലെക്‌സിനെക്കള്‍ ഉയര്‍ന്ന നിരക്കിലാണ് തീയറ്റിലെ സേവനങ്ങള്‍ എന്ന് നമ്മുടെ സ്വന്തം ചാലക്കുടി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട് പോസ്റ്റില്‍ ആരോപിക്കുന്നു. കാര്‍ പാര്‍ക്കിംഗിന് ചാര്‍ജ് ഈടാക്കരുതെന്നുള്ള മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥ നിലനില്‍ക്കെ തീയറ്ററില്‍ പാര്‍ക്കിംഗിന് 20 രൂപ ഈടാക്കുന്നുവെന്നാണ് ആരോപണം.

3 രൂപ ടിക്കറ്റ് ചാര്‍ജിനു പുറമേ സെസ്സായി പിരിക്കുന്നു. മൂന്നു വയസുകാര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമായി എടുക്കുന്നു. തീയറ്ററിനകത്ത് പുറമെ നിന്നുള്ള ഭക്ഷണം കയറ്റാതെ എല്ലാ ബാഗുകളും പരിശോധിച്ച് കുട്ടികളുടെ ഭക്ഷണ സാധനങ്ങള്‍ വരെ പുറത്തു കളയുന്നു. പിന്നീട് തീയറ്ററിനകത്തെ ഭക്ഷണശാലയില്‍ നിന്ന് മൂന്നിരട്ടി വില കൊടുത്ത് വാങ്ങുവാന്‍ പ്രേക്ഷകര്‍ നിര്‍ബന്ധിതരാവുന്നു. എന്നിങ്ങനെആരോപണങ്ങള്‍ തുടരുന്നു.

ചായക്ക് 25 രൂപയും ഐസ്‌ക്രീമിന് 50 രൂപയുമാണിവിടെ ഈടാക്കുന്നത്. ഈ പകല്‍ക്കൊള്ള പരാതിപ്പെടും എന്നു പറഞ്ഞപ്പോള്‍ പരിഹാസമാണ് ജീവനക്കാരുടെ അടുത്തു നിന്ന് ലഭിച്ചതെന്നും പറയുന്നു. തീയറ്ററിനടുത്ത് 500 മീറ്റര്‍ അകലെയായി ദിലീപിന്റെ തന്നെ ഐ കെയര്‍ ആശുപത്രിയുമുണ്ട്. ഇതൊന്നും ജനത്തിനു വേണ്ടിയല്ല ജനത്തിന്റെ പണത്തിനു വേണ്ടിയാമെന്നാണ് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇതിനെതിരെ പരാതിയോ നടപടിയോ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റ് ആരോപിക്കുന്നു.

ദിലീപിന്റെ നേതൃത്വത്തിലാണ് പുതിയ തീയറ്റര്‍ ഉടമകളുടെ സംഘടന രൂപീകരിച്ചത്. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പുതിയ സംഘടനയുടെ പേര്. ആശീര്‍വാദ് സിനിമാസ് തീയേറ്ററുകളുടെ ഉടമയും നിര്‍മാതവുമായ ആന്റണി പെരുമ്പാവൂര്‍ ആണ് വൈസ് ചെയര്‍മാന്‍. നിര്‍മാതാക്കളും വിതരണക്കാരും അടങ്ങുന്നതാണ് പുതിയ സംഘടന.

പഴയ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ നടത്തിയ സമരത്തിന് അറുതി വരുത്തിയത് ദിലീപിന്റെ അവസരോചിതമായ ഇടപെടലായിരുന്നു. വരുമാനം 50-50 അനുപാതത്തില്‍ പങ്കിടുന്നതു സംബന്ധിച്ചുള്ളതായിരുന്നു സമരം. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള പഴയ സംഘടനയുടെ കടുംപിടുത്തമാണ് സമരം മുറുകാന്‍ കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ കടുംപിടിത്തം തടസമായപ്പോള്‍ സംഘടനയ്ക്കുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ഈയവസരത്തിലാണ് തീയേറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്ക് ദിലീപിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയത്.

എന്നാല്‍ പുതിയ സംഘടന തനിക്ക് റിലീസ് ചിത്രങ്ങള്‍ തരുന്നില്ലെന്ന് ആരോപിച്ച് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. പുതിയ സംഘടനയില്‍ ചേര്‍ന്നാല്‍ മാത്രമേ റിലീസുകള്‍ നല്‍കൂ എന്നാണ് പുതിയ സംഘടനാ നേതാക്കള്‍ പറയുന്നത്. അതിന് വഴങ്ങാനാവില്ലെന്നും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബഷീര്‍ വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ റിലീസിന് ലഭിക്കാത്തതിനാല്‍ തന്റെ തീയേറ്റര്‍ പൊളിക്കുകയാണെന്നും ബഷീര്‍ പ്രഖ്യാപിച്ചിരുന്നു. തീയേറ്റര്‍ പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്സ് പണിതാല്‍ മാസം 25 ലക്ഷം രൂപ വാടകയിനത്തില്‍ ലഭിക്കുമെന്നും തൊഴിലാളികളെ പട്ടിണിക്കിടാന്‍ കഴിയില്ലെന്നും ബഷിര്‍ വ്യക്തമാക്കി.