അർബുദ ലക്ഷണങ്ങൾ മനസിലാക്കിയത് സോഷ്യൽ മീഡിയയിലൂടെ; അർബുദ രോഗിക്ക് തുണയായത് ഫേസ്ബുക്ക്

സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും രസകരമായ വീഡിയോകളും വാർത്തകളും ഷെയറു ചെയ്യാനും മാത്രമല്ല, ചിലപ്പോഴെല്ലാം നിങ്ങളുടെ ജീവൻ രക്ഷിക്കാനും സോഷ്യൽ മീഡിയയ്ക്കായക്കും. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ ഒരു അർബുദരോഗിയാണെന്ന് 36കാരിയായ ലോറ എവേർലി തിരിച്ചറിയുന്നത്. അർബുദാനുഭവങ്ങൾ നിറഞ്ഞ ഒരു പോസ്റ്റ് തന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലൂടെ പങ്ക് വച്ചു. രോഗലക്ഷണങ്ങളുടെ വിവരണത്തിലൂടെ തനിയ്ക്കും അതുപോലുളള ലക്ഷണങ്ങളുണ്ടെന്ന് ലോറ തിരിച്ചറിയുകയായിരുന്നു.
 | 

അർബുദ ലക്ഷണങ്ങൾ മനസിലാക്കിയത് സോഷ്യൽ മീഡിയയിലൂടെ; അർബുദ രോഗിക്ക് തുണയായത് ഫേസ്ബുക്ക്
സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും രസകരമായ വീഡിയോകളും വാർത്തകളും ഷെയറു ചെയ്യാനും മാത്രമല്ല, ചിലപ്പോഴെല്ലാം നിങ്ങളുടെ ജീവൻ രക്ഷിക്കാനും സോഷ്യൽ മീഡിയയ്ക്കായക്കും. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ ഒരു അർബുദരോഗിയാണെന്ന് 36കാരിയായ ലോറ എവേർലി തിരിച്ചറിയുന്നത്. അർബുദാനുഭവങ്ങൾ നിറഞ്ഞ ഒരു പോസ്റ്റ് തന്റെ ഒരു സുഹൃത്ത് ഫേസ്ബുക്കിലൂടെ പങ്ക് വച്ചു. രോഗലക്ഷണങ്ങളുടെ വിവരണത്തിലൂടെ തനിയ്ക്കും അതുപോലുളള ലക്ഷണങ്ങളുണ്ടെന്ന് ലോറ തിരിച്ചറിയുകയായിരുന്നു.

വൈദ്യസഹായം തേടിയെത്തിയ ലോറയ്ക്ക് ഡോക്ടർമാരും അർബുദം സ്ഥിരീകരിച്ചു. സെൽകാഴ്‌സിനോമ എന്ന ഒരു തരം അണ്ഡാശയ അർബുദമാണിവർക്ക് പിടിപെട്ടിരിക്കുന്നത്. ഒന്നുകിൽ ഒരുഅണ്ഡാശയം മുറിച്ച് മാറ്റുക അല്ലെങ്കിൽ പൂർണമായും ഗർഭപാത്രം നീക്കം ചെയ്യൽ, ഇത് മാത്രമാണ് പ്രതിവിധിയെന്നും ഡോക്ടർമാർ വിധിച്ചു. പൂർണമായും ഗർഭപാത്രം നീക്കിയാൽ ഒരു കുട്ടി മാത്രമുളള ലോറയ്ക്ക് പിന്നീട് ഒരു കുഞ്ഞിന് കൂടി ജന്മം നൽകാനാകില്ല. കൂടുതൽ കുട്ടികൾ വേണമെന്നാഗ്രഹിച്ച ലോറയ്ക്ക് പൂർണമായും ഗർഭപാത്രം നീക്കുന്നതിനോട് യോജിക്കാനാകുമായിരുന്നില്ല. എന്നാൽ അർബുദത്തെ പൂർണമായി ഇല്ലാതാക്കണമെന്ന ആഗ്രഹമുളളതിനാൽ എന്റെ ആഗ്രഹം കുഴിച്ച് മൂടിക്കൊണ്ട് പൂർണമായും ഗർഭപാത്രം നീക്കം ചെയ്യാൻ സമ്മതം മൂളി.

ലോറ ഇപ്പോൾ ചികിത്സയുടെ അവസാന ഘട്ടത്തിലാണ്. കീമോതെറാപ്പി അവസാനിക്കാറായി. തുടർച്ചയായ കീമോ തെറാപ്പി മൂലം ലോറയുടെ തലമുടി മുഴുവൻ കൊഴിഞ്ഞു കഴിഞ്ഞു. അതേസമയം അവളുടെ രോഗം പൂർണമായും ഭേദമായി കഴിഞ്ഞതായി ഡോക്ടർമാർ ഉറപ്പ് നൽകുന്നു. ലോറയും ഭർത്താവ് മാർക്ക് എവേർലിയും ഇപ്പോൾ വലിയ തിരക്കിലാണ്. അണ്ഡാശയാർബുദത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണിവർ. രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ സ്ത്രീകളെ അറിയിക്കാനായി ഇവർ ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നു.