നീക്കം ചെയ്ത വിയറ്റ്‌നാം യുദ്ധചിത്രം ഫെയ്‌സ്ബുക്ക് പുഃനസ്ഥാപിക്കും

വിവിധ കോണുകളില് നിന്നുള്ള വിമര്ശനത്തെത്തുടര്ന്ന് വിയറ്റ്നാം യുദ്ധത്തിനിടെ ബോംബ് ആക്രമണത്തില് നിന്ന് രക്ഷപെട്ടോടുന്ന പെണ്കുട്ടിയുടെ ചിത്രം പുനഃസ്ഥാപിക്കാന് ഫെയ്സ്ബുക്ക് തീരുമാനിച്ചു. ചിത്രം സെന്സര് ചെയ്തതിന് ഫെയ്സ്ബുക്ക് സ്ഥാപകന് മാര്ക്ക് സുക്കര്ബര്ഗിന് കടുത്ത വിമര്ശനവുമായി നോര്വെയിലെ പ്രമുഖ പത്രത്തിന്റെ എഡിറ്റര് ഇന്നലെ തുറന്ന കത്തയച്ചത് ചര്ച്ചയായിരുന്നു.
 | 

നീക്കം ചെയ്ത വിയറ്റ്‌നാം യുദ്ധചിത്രം ഫെയ്‌സ്ബുക്ക് പുഃനസ്ഥാപിക്കും

വാഷിംഗ്ടണ്‍: വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനത്തെത്തുടര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തിനിടെ ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടോടുന്ന പെണ്‍കുട്ടിയുടെ ചിത്രം പുനഃസ്ഥാപിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ചിത്രം സെന്‍സര്‍ ചെയ്തതിന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കടുത്ത വിമര്‍ശനവുമായി നോര്‍വെയിലെ പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ ഇന്നലെ തുറന്ന കത്തയച്ചത് ചര്‍ച്ചയായിരുന്നു.

വിമര്‍ശനങ്ങളുണ്ടായെങ്കിലും ചിത്രം നീക്കം ചെയ്ത് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ഇന്നലെ ഫെയ്‌സ്ബുക്ക് സ്വകരിച്ചത്. ചരിത്രപരമായ ചിത്രമാണെന്ന് തങ്ങള്‍ക്ക് അറിയാമെങ്കിലും ബാലലൈംഗികത പ്രകടമാക്കുന്നതിനാല്‍ നീക്കം ചെയ്യേണ്ടിവന്നതാണെന്നാണ് ഫെയ്‌സ്ബുക്ക് വക്താവ് പ്രതികരിച്ചത്.

ചരിത്രപരമായ പ്രാധാന്യം പരിഗണിച്ച് ചിത്രം പുനഃസ്ഥാപിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.ചിത്രം സെന്‍സര്‍ ചെയ്ത നടപടിയില്‍ താന്‍ നിരാശനും ആശങ്കാകുലനുമാണെന്ന് ആഫ്റ്റന്‍പോസ്റ്റന്‍ പത്രത്തിന്റെ എഡിറ്റര്‍ എസ്പെല്‍ എജിന്‍ ഹാന്‍സന്‍ പറഞ്ഞു. തന്റെ പത്രത്തിന്റെ ഫെയ്സ്ബുക്ക് പേജിലെ ചിത്രം നീക്കം ചെയ്തതിനെതിരാണ് ഹാന്‍സന്‍ രംഗത്തുവന്നത്.

തനിക്ക് വിശദീകരണം നല്‍കാന്‍ സമയം ലഭിക്കുന്നതിന് മുമ്പ് ഫെയ്സ്ബുക്ക് ചിത്രം നീക്കം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ലോകത്താകമാനം ഒരു ബില്യണിലധികം ആളുകള്‍ കാണുന്ന ഫെയ്സ്ബുക്കിന്റെ അനാവശ്യ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം തുറന്ന കത്തില്‍ പ്രകടിപ്പിച്ചു.

ലോകപ്രശസ്ത ചിത്രങ്ങളും അശ്ലീല ചിത്രങ്ങളും തമ്മില്‍ വേര്‍തിരിച്ചെടുക്കാനറിയാത്ത നിയമങ്ങളാണ് സുക്കര്‍ബര്‍ഗ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. പത്രത്തിലെ കോളമിസ്റ്റ് ടോം ഇഗ്ലാന്‍ഡ് ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വിയറ്റ്നാം യുദ്ധത്തിനിടെ ബോംബാക്രമണമുണ്ടായപ്പോള്‍ കിം ഫുക് എന്ന ബാലിക നഗ്‌നയായി ഓടി രക്ഷപെടുന്ന ലോകപ്രശസ്ത ചിത്രം ഫെയ്സ്ബുക്ക് ബാലലൈംഗികത പ്രകടമാക്കുന്നതാണെന്ന വാദമുയര്‍ത്തി ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് റിയാക്ഷന്‍ ഇട്ടതോടെ ഫെയ്സ്ബുക്ക് ഇഗ്ലാന്‍ഡിന്റെ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

വിമര്‍ശനങ്ങളോട് സുക്കര്‍ബര്‍ഗ് സഹിഷ്ണുത കാണിക്കുന്നില്ലെന്ന് ഹാന്‍സന്‍ ആരോപിച്ചു. വിമര്‍ശനമുന്നയിക്കുന്നവരെ ശിക്ഷിക്കുന്ന നടപടികളാണ് ഫെയ്സ്ബുക്ക് തലവന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.