ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വ്യാജവാര്‍ത്ത; കെഎസ്ഇബിയുടെ തിരുത്ത്

തിരുവനന്തപുരം: ഇടുക്കിയുള്‍പ്പെടെയുള്ള വന്കിട അണക്കെട്ടുകള് തുറക്കേണ്ടി വരുമെന്ന് വ്യാജപ്രചാരണം. ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, ബാണാസുര സാഗര്‍ എന്നീ അണക്കെട്ടുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന മുഖ്യമന്ത്രി പറഞ്ഞുവെന്ന് ന്യൂസ് 18 മലയാളം ചാനലിന്റെ വാര്‍ത്തയെന്ന പേരിലാണ് വ്യാജപ്രചാരണം നടക്കുന്നത്. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തി.
കെഎസ്ഇബിയുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളുവെന്നും ഇടുക്കിയില്‍ സംഭരണശേഷിയുടെ 30 ശതമാനം മാത്രമാണ് ഇന്നത്തെ ജലനിരപ്പെന്നും ഫെയിസ്ബുക്ക് പോസ്റ്റില്‍ കെഎസ്ഇബി വിശദീകരിച്ചു. ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിട്ടിരിക്കുന്നത്.
എല്ലാ ഡാമുകളും തുറക്കേണ്ടി വരുമെന്ന നിലയില്‍ നടക്കുന്ന വ്യാജ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കെഎസ്ഇബി അറിയിച്ചു.
പോസ്റ്റ് വായിക്കാം
KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയിൽ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്) ഈ ഡാമുകൾ എല്ലാം തുറന്നു വിട്ടു എന്ന നിലയിൽ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെ ട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകൾ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തിൽ ഡാമുകൾ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിലെല്ലാം കൂടി നിലവിൽ 30% ത്തിൽ…
Posted by Kerala State Electricity Board on Thursday, August 8, 2019