രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ യാത്ര രാഷ്ട്രീയ പ്രേരിതമാണ്; പക്ഷേ അത് രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്; കുറിപ്പ് വായിക്കാം

രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്റസില് ബലാല്സംഗക്കൊലയ്ക്ക് ഇരയായ പെണ്കുട്ടിയുടെ വീട്ടിലേക്ക് നടത്തിയ യാത്ര ചര്ച്ചയാക്കി സോഷ്യല് മീഡിയ.
 | 
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ യാത്ര രാഷ്ട്രീയ പ്രേരിതമാണ്; പക്ഷേ അത് രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്; കുറിപ്പ് വായിക്കാം

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസില്‍ ബലാല്‍സംഗക്കൊലയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്തിയ യാത്ര ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ യാത്ര രാഷ്ട്രീയ പ്രേരിതമാണ്. പക്ഷേ അത് രാഷ്ട്രീയ പ്രവര്‍ത്തനവുമാണെന്ന് കരുതുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍ കുറിക്കുന്നു. രാഹുലിനെ അരികില്‍ ഇരുത്തി പ്രിയങ്ക വണ്ടി ഓടിച്ചതടക്കം അവര്‍ മുന്നോട്ടു വെച്ച രാഷ്ട്രീയം ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നു. അവരോടും അവരുടെ പാര്‍ട്ടിയോടുമുള്ള സകല വിയോജിപ്പുകളും നിലനിര്‍ത്തിത്തന്നെ
ഹാഥ്‌റസില്‍ അവര്‍ നടത്തിയ ഇടപെലുകളെ ഞാന്‍ അംഗീകരിക്കുന്നു.
രാഷ്ട്രീയ ജീവികളെന്ന നിലയില്‍ നിവൃത്തികേടിനകത്ത് നിവൃത്തികെട്ട് ജീവിക്കേണ്ടി വരുന്ന കാലത്ത് വലിയ വിട്ടുവീഴ്ചകള്‍ പോലും വിശാലാര്‍ത്ഥത്തില്‍ ശരിരാഷ്ട്രീയമായേക്കാമെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന
അജയ് സിംഗ് ബിഷ്ട് എന്ന താക്കൂർ പ്രമാണിയെ എതിർക്കുന്ന, സംഘപരിവാറിൽ പെടാത്ത ആരേയും
ഇന്നത്തെ സാഹചര്യത്തിൽ ഞാൻ നിരുപാധികം പിന്തുണക്കും.
രഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്നലെ ഹാത് റാസിലേക്ക് നടത്തിയ യാത്ര തീർച്ചയായും രാഷ്ട്രീയപ്രേരിതമാണ്, പക്ഷെ അത് രാഷ്ട്രീയ പ്രവർത്തനവുമാണ് എന്ന് ഞാൻ കരുതുന്നു.
ഇന്നലെ അവർ മുന്നോട്ട് വച്ച രാഷ്ട്രീയം (രാഹുലിനെ അരികിലിരുത്തി പ്രിയങ്ക വണ്ടി ഓടിച്ചതടക്കം) തീർത്തും ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അവരോടും അവരുടെ പാർട്ടിയോടുമുള്ള സകല വിയോജിപ്പുകളും നിലനിർത്തിത്തന്നെ
ഹാത് റാസിൽ അവർ നടത്തിയ ഇടപെലുകളെ ഞാൻ അംഗീകരിക്കുന്നു.
ഒരു പ്രതീക്ഷയുമില്ലാതെ ഇരുളിൽ തളർന്നു പോകുന്ന ഇക്കാലത്ത് രാഷ്ട്രീയ സ്ഥൈര്യത്തിന്റെ പേരിൽ അവരെ വിചാരണ ചെയ്യാനുള്ള ധാരാളിത്തം എനിക്കില്ല എന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.
സംഘപരിവാറിൽ ജനിച്ച്
സംഘപരിവാറിൽ വളർന്ന് വലുതായ
ശങ്കർ സിംഹ് വഗേല എന്ന ഹിന്ദുത്വവാദിയെ വരെ പിന്തുണക്കേണ്ടി വന്നിട്ടുള്ള
ഗതികെട്ട തലമുറയാണ് നമ്മളുടെത്.
രാഷ്ട്രീയ ജീവികളെന്ന നിലയിൽ
നിവൃത്തികേടിനകത്ത് നിവൃത്തികെട്ട് ജീവിക്കേണ്ടി വരുന്ന കാലത്ത്
വലിയ വിട്ടു വീഴ്ചകൾ പോലും വിശാലാർത്ഥത്തിൽ
ശരിരാഷ്ട്രീയമായേക്കാം.

യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന
അജയ് സിംഗ് ബിഷ്ട് എന്ന താക്കൂർ പ്രമാണിയെ എതിർക്കുന്ന, സംഘപരിവാറിൽ പെടാത്ത…

Posted by Rajeev Ramachandran on Sunday, October 4, 2020