കാസര്‍കോഡ് മാടക്കാലില്‍ തൂക്കുപാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ക്ഷണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കാസര്കോട് മാടക്കാലില് ഉദ്ഘാടനം നിര്വഹിച്ച് രണ്ടു മാസത്തിനുള്ളില് തകര്ന്ന തൂക്കുപാലം സന്ദര്ശിക്കാന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസിനെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറല്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന പേരില് 4 കോടി രൂപ മുതല്മുടക്കി നിര്മിച്ച പാലമാണ് 2013 ജൂണ് 27ന് തകര്ന്നത്.
 | 

കാസര്‍കോഡ് മാടക്കാലില്‍ തൂക്കുപാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കാന്‍ വിജിലന്‍സ് ഡയറക്ടറെ ക്ഷണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കാസര്‍കോട്: കാസര്‍കോട് മാടക്കാലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് രണ്ടു മാസത്തിനുള്ളില്‍ തകര്‍ന്ന തൂക്കുപാലം സന്ദര്‍ശിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന പേരില്‍ 4 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച പാലമാണ് 2013 ജൂണ്‍ 27ന് തകര്‍ന്നത്. വിജിലന്‍സ് ഡയറക്ടറെ ക്ഷണിക്കുന്ന കത്ത് ഇങ്ങനെയാണ്

സാര്‍,
അങ്ങ് നമ്മുടെ നാട്ടിലേക്ക് ഒന്ന് വരണം. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ പഞ്ചായത്തില്‍ മാടക്കാല്‍ എന്ന ഗ്രാമ പ്രദേശത്ത് വന്നാല്‍ വെറുതെ ചുമ്മാ മടങ്ങിപോകേണ്ടി വരില്ല. കാരണം 4 കോടി ചിലവില്‍ പണിത ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വലിയ തൂക്കുപാലം എന്ന പേരില്‍ നിര്‍മ്മിച്ച പാലം ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണത്തിലെ അഴിമതി എന്നതിലും വലുതായി ഒരു തരത്തിലുള്ള ഗൗരവും കാണിക്കാതെ ജീവന് തന്നെ ഭീക്ഷണിയായി നിലംപൊത്തുകയുണ്ടായി.

ഖജനാവിലെ 1 രൂപക്കെങ്കില്‍ ഒരു രൂപ അതിന് വില കല്‍പിക്കുന്ന അങ്ങ് ഇന്ന് കേരളം കണ്ടതില്‍ ഏറ്റവും നല്ല അന്വേഷകനാണ്. ആയാതിനാല്‍ 4 കോടി എന്ന ഈ വിലമതിക്കാനാവാത്ത തുകയെ ഒന്നുമല്ലാതാക്കി തീര്‍ത്ത സ്ഥലം സന്ദര്‍ശിക്കുവാന്‍ നാട്ടുകാരനായ ഞാന്‍ മറ്റു പ്രദേശവാസികളുടെ നിര്‍ദേശപ്രകാരം ഈ അറിവ് അങ്ങയ്ക്ക് വിശ്വാസം ഉള്‍ക്കൊണ്ട് വിനീതത്തോടു കൂടി തന്നെ എഫ്ബി പോസ്റ്റ് വഴി ജനസമക്ഷത്തില്‍ അപേക്ഷിച്ചു കൊള്ളുന്നു.

കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് 3.93 കോടി രൂപ ചെലവില്‍ പാലം നിര്‍മിച്ചത്. പാലം തകര്‍ന്നതിനു കാരണം നിര്‍മാണത്തിലെ അപാകതയാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി പാലം നിര്‍മാണത്തിന്റെ ചുമതല വഹിച്ച കെല്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ പ്രതിചേര്‍ത്ത് കേസ് എടുത്തു. കോഴിക്കോട് വിജിലന്‍സ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. സിമന്റിന്റെയും കമ്പിയുടെയും സാമ്പിളുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷവും ഫലം ലഭിക്കാതിരുന്നത് കുറ്റപത്രം നല്‍കുന്നത് വൈകിപ്പിച്ചിരുന്നു.

പോസ്റ്റ് കാണാം