കിളികളെ കുട്ടികളെ പിടുത്തക്കാരാക്കാം; കൊച്ചിയിലെ ബസുകളില്‍ സ്‌കൂള്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശവുമായി ഫേസ്ബുക്ക് പോസ്റ്റ്

മെട്രോ അടക്കമുള്ള നൂതന ഗതാഗത പരിഷ്കാരങ്ങള്ക്ക് സാക്ഷിയാവാന് തയ്യാറെടുക്കുന്ന കൊച്ചി വര്ഷങ്ങളായി കാണുന്ന കാഴ്ചയാണ് വിദ്യാര്ത്ഥികളോട് സ്വകാര്യ ബസ്സുകള് കാണിക്കുന്ന പല രീതിയിലുള്ള അവഗണനകള്. എന്നാല് അതിനെല്ലാം ഇലയ്ക്കും മുള്ളിനും കേടില്ലാത്തവണ്ണം പരിഹാരം നിര്ദ്ദേശിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി തുമ്മാരുകുടി. സര്ക്കാര് സഹകരണത്തോടെ വിദ്യാര്ത്ഥികള്ക്കായുള്ള പുതിയൊരു യാത്രാ പദ്ധതിയും തുമ്മാരുകുടി തന്റെ പോസ്റ്റിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്
 | 

കിളികളെ കുട്ടികളെ പിടുത്തക്കാരാക്കാം; കൊച്ചിയിലെ ബസുകളില്‍ സ്‌കൂള്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശവുമായി ഫേസ്ബുക്ക് പോസ്റ്റ്

മെട്രോ അടക്കമുള്ള നൂതന ഗതാഗത പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷിയാവാന്‍ തയ്യാറെടുക്കുന്ന കൊച്ചി വര്‍ഷങ്ങളായി കാണുന്ന കാഴ്ചയാണ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ബസ്സുകള്‍ കാണിക്കുന്ന പല രീതിയിലുള്ള അവഗണനകള്‍. എന്നാല്‍ അതിനെല്ലാം ഇലയ്ക്കും മുള്ളിനും കേടില്ലാത്തവണ്ണം പരിഹാരം നിര്‍ദ്ദേശിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി തുമ്മാരുകുടി. സര്‍ക്കാര്‍ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയൊരു യാത്രാ പദ്ധതിയും തുമ്മാരുകുടി തന്റെ പോസ്റ്റിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.

സ്വകാര്യ ബസ്സുകളില്‍ ഫുള്‍ ടിക്കറ്റില്ലാത്തതിന്റെ പേരില്‍ കയറ്റാതിരിക്കുകയും അഥവാ കയറിയാല്‍ തന്നെ സീറ്റ് നിഷേധിക്കുക, വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുക എന്നിങ്ങനെയുള്ള ബസ്സിലെ കിളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പിരപാടികള്‍ക്ക് കിളികളെ കൊണ്ട് തന്നെ പരിഹാരമുണ്ടാക്കാവുന്ന പദ്ധതിയാണ് തുമ്മാരുകുടി തന്റെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക പൊതുഗതാഗത സംവിധാനത്തിനായി യാത്രക്ക് സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്താനും അതിലൂടെ സൗജന്യ യാത്രയുടെ ബാക്കി വരുന്ന തുക സര്‍ക്കാര്‍ മാസാവസാനത്തോടെ വാഹന ഉടമകള്‍ക്ക് (ബസ്സുടമകള്‍, കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ) നല്‍കുന്നതുമാണ് പദ്ധതി.

അതിനുള്ള സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗം എവിടെയെന്ന ചോദ്യത്തിനും തുമ്മാരുകുടിക്ക് വ്യക്തമായ മറുപടിയുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെന്നും അവയില്‍ നിന്നും സ്റ്റുഡന്‍ഡ് സര്‍ച്ചാര്‍ജ്ജെന്ന നിലയിലില്‍ നിശ്ചിത തുക ഈടാക്കിയാല്‍ തീരാവുന്ന വരുമാന പ്രശ്‌നമേ കുട്ടികള്‍ക്കായുള്ള ഈ പദ്ധതിക്കുള്ളൂ എന്നും പോസ്റ്റ് പറയുന്നു.

ഇതോടെ കളക്ഷന്‍ കുറയുന്നതിന്റെ പേരില്‍ ബസ്സിലെ കിളികള്‍ കുട്ടികളെ ബസ്സില്‍ കയറ്റാതിരിക്കുന്നത് ഒഴിവാക്കുമെന്നും മറിച്ച് അവര്‍ തന്നെ കുട്ടികളെ ബസില്‍ കയറ്റാനായി മത്സരിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും തുമ്മാരുകുടി പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്കുള്ള സൗജന്യയാത്ര അനുവദിക്കുന്നത് അവര്‍ സമൂഹത്തിന്റെ പൊതുസ്വത്തായി കാണുന്നതുകൊണ്ടാണെന്നും അത്തരത്തിലാണ് എല്ലാവരും ചിന്തിക്കേണ്ടതെന്നും പറയുന്ന തുമ്മാരുകുടി കെഎസ്ആര്‍ടിസിയും ന്യൂ ജന്‍ ആവുകയും പ്രൈവറ്റ് ബസ്സുകള്‍ കുട്ടികളുടെ പിറകേ നടന്ന് ബസ്സില്‍ കയറാന്‍ നിര്‍ബന്ധിക്കുന്ന കാലം കണ്ടിട്ട് തനിക്ക് ജീവിച്ചാലും മതിയെന്ന് പറഞ്ഞാണ് തുമ്മാരുകുടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് കാണാം