സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹനാന്‍; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഉപജീവനത്തിനായി മത്സ്യക്കച്ചവടം നടത്തിയത് വാര്ത്തയായതിനു പിന്നാലെയുണ്ടായ സൈബര് ആക്രമണത്തില് നടപടി സ്വീകരിച്ച സര്ക്കാരിന് നന്ദി അറിയിച്ച് ഹനാന്. മുഖ്യമന്ത്രിയെ സന്ദര്ശിച്ചാണ് ഹനാന് നന്ദി അറിയിച്ചത്. താന് സര്ക്കാരിന്റെ മകളാണെന്നും തനിക്ക് എല്ലാ പിന്തുണയും സര്ക്കാരില് നിന്നുണ്ടെന്നും ഹനാന് പറഞ്ഞു.
ഒരാള്‍ക്ക് പോലും എന്നെ കൈ വെക്കാന്‍ പറ്റില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ കൊള്ളില്ല, പഠനവും സുരക്ഷിതത്വവും എല്ലാം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. ഒരു മകള്‍ക്ക് അച്ഛനും അമ്മയും നല്‍കുന്ന സംരക്ഷണം സര്‍ക്കാര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഹനാന്‍ പറഞ്ഞു.
ഹനാന്‍ സന്ദര്‍ശിച്ച വിവരം മുഖ്യമന്ത്രിയും ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ വ്യക്തമാക്കി.
പോസ്റ്റ് വായിക്കാം
ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്.
സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാന്‍ ഹനാനോട് പറഞ്ഞു.
ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ…
Posted by Pinarayi Vijayan on Tuesday, July 31, 2018