ഞാനൊരു എഞ്ചിനീയറാണ്, പാര്‍ട്ടിയിലെ അവസാനവാക്ക് എന്റേത് കൂടാതെ അവിവാഹിതനും; മോദി 92ല്‍ പറഞ്ഞത്!

ന്യൂഡല്ഹി: റഡാര് തിയറി, ഡിജിറ്റല് ക്യാമറ, ഇ-മെയില് ഉപയോഗം തുടങ്ങിയ വിവാദ അവകാശവാദങ്ങള് ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങള്ക്ക് പിന്നാലെയാണ് സോഷ്യല് മീഡിയ. 1992ല് കന്നഡ ടാബ്ലോയിഡായ തരംഗയില് നല്കിയ അഭിമുഖത്തില് പറഞ്ഞ ചില വിവാദ പരാമര്ശങ്ങള് കൂടി ഇന്ന് പുറത്തുവന്നു. 1974ല് ജയപ്രകാശ് നാരായണന് ആരംഭിച്ച നവനിര്മ്മാണ സേനയിലൂടെയാണ് താന് ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പിയുടെ വിജയങ്ങളുടെ ആണിക്കല്ല് ഞാന് തന്നെയാണ്. നാല്പ്പത് വയസിന് മുന്പ് തന്നെ ബി.ജെ.പിയുടെ ഗുജറാത്ത് പ്രസിഡന്റായി തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും മോദി അഭിമുഖത്തില്
 | 
ഞാനൊരു എഞ്ചിനീയറാണ്, പാര്‍ട്ടിയിലെ അവസാനവാക്ക് എന്റേത് കൂടാതെ അവിവാഹിതനും; മോദി 92ല്‍ പറഞ്ഞത്!

ന്യൂഡല്‍ഹി: റഡാര്‍ തിയറി, ഡിജിറ്റല്‍ ക്യാമറ, ഇ-മെയില്‍ ഉപയോഗം തുടങ്ങിയ വിവാദ അവകാശവാദങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. 1992ല്‍ കന്നഡ ടാബ്ലോയിഡായ തരംഗയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില വിവാദ പരാമര്‍ശങ്ങള്‍ കൂടി ഇന്ന് പുറത്തുവന്നു. 1974ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് താന്‍ ബി.ജെ.പിയിലെത്തുന്നത്. ബി.ജെ.പിയുടെ വിജയങ്ങളുടെ ആണിക്കല്ല് ഞാന്‍ തന്നെയാണ്. നാല്‍പ്പത് വയസിന് മുന്‍പ് തന്നെ ബി.ജെ.പിയുടെ ഗുജറാത്ത് പ്രസിഡന്റായി തന്നെ തെരഞ്ഞെടുത്തിരുന്നുവെന്നും മോദി അഭിമുഖത്തില്‍ പറയുന്നു.

കൂടാതെ വിദ്യഭ്യാസം സംബന്ധിച്ച് മറ്റൊരു കാര്യം കൂടി ഈ അഭിമുഖത്തില്‍ മോദി പറയുന്നുണ്ട്. തനിക്ക് എഞ്ചിനീയറിംഗ് ബിരുദമുണ്ട്. ബി.ജെ.പിയിലെ സാമ്പത്തിക കാര്യങ്ങളില്‍ പോലും അന്തിമ തീരുമാനം എടുക്കുന്നത് താനാണ്. കന്നഡ പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പാണ് തരംഗ. മോദിയുടെ വിദ്യഭ്യാസത്തെപ്പറ്റിയുള്ള തര്‍ക്കവും ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ മേഘങ്ങള്‍ യുദ്ധവിമാനത്തെ റഡാറില്‍ നിന്നും മറയ്ക്കുമെന്ന് മോഡി പ്രസ്താവിച്ചിരുന്നു.

ബലാക്കോട്ട് ആക്രമണം നടക്കുന്ന സമയത്ത് കാലാവസ്ഥ പതികൂലമാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ ആക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റുന്നത് നന്നാവുമെന്നായിരുന്നു വിദഗദ്ധര്‍ ചൂണ്ടിക്കാണിച്ചത്. ഞാന്‍ ഈ മേഖലയിലെ വിദഗ്ദ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യം ഞാന്‍ സൈന്യത്തെ അറിയിച്ചു. കാലാവസ്ഥ നമുക്ക് അനുകൂലമാണെന്ന് ഞാന്‍ പറഞ്ഞു. മേഘങ്ങള്‍ റഡാറില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ പോര്‍വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. ബാലാക്കോട്ട് ആക്രമണത്തിന് യാതൊരു ക്രെഡിറ്റും എനിക്ക് വേണ്ട എന്നാല്‍ സൈന്യത്തിന്റെ കഴിവിനെ കുറച്ചു കാണിക്കരുത്.’ ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

‘ഒരുപക്ഷേ മറ്റുള്ളവര്‍ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. 1987-88ലാണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നത്. അന്നത്തെ ഡിജിറ്റല്‍ ക്യാമറകള്‍ വലിപ്പമേറിയതായിരുന്നു. അഹമ്മദാബാദിന് അടുത്തുള്ള വീരംഗ്ഹാം തഹസിലില്‍ വെച്ച് എല്‍.കെ അദ്വാനിയുടെ ചിത്രം പകര്‍ത്തി. ശേഷം ഇത് ഡല്‍ഹിയിലേക്ക് ഇമെയിലില്‍ അയച്ചുകൊടുത്തു. ആ സമയത്ത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമെ ഇ-മെയില്‍ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത ദിവസം തന്നെ തന്റെ ചിത്രത്തിന്റെ കളര്‍ പ്രിന്റ് എടുത്തത് കണ്ട് അദ്വാനി തന്നെ അതിശയിച്ചു. സമാന അഭിമുഖത്തില്‍ പറയുന്നു.

1995ലാണ് ആദ്യമായി ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ പുറത്തിറങ്ങിയത്. 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ ഇ-മെയില്‍ സംവിധാനം വരുന്നത്.എങ്ങനെയാണ് മോദി മാത്രം 1980കളില്‍ ഇവ രണ്ടും ഉപയോഗിച്ചുവെന്നത് വ്യക്തമല്ല. ‘അതിശയിപ്പിക്കുന്ന നുണയന്‍’ എന്നാണ് ദി ക്വിന്റ് മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. ട്വിറ്ററില്‍ #ശിരൃലറശയഹലഹശമൃ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗാണ്.