സുഖമില്ലാത്ത കുഞ്ഞിനെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പൈലറ്റ്; മലയാളി ദമ്പതികളെ അപമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സുഖമില്ലാത്ത കുഞ്ഞുമായി യാത്ര ചെയ്ത മലയാളി ദമ്പതികളെ അപമാനിച്ച് സ്കൂട്ട് എയര്ലൈന് ജീവനക്കാര്. പ്രത്യേക പരിഗണനയര്ഹിക്കുന്ന കുഞ്ഞിനെ കയറ്റാന് കഴിയില്ലെന്ന് വാദിച്ച ജീവനക്കാര് ഒരു ഘട്ടത്തില് ഇവരെ വിമാനത്തില് നിന്ന് ഇറക്കി വിടാന് വരെ ശ്രമിച്ചു. എന്നാല് ഒരു മണിക്കൂറിലധികം നീണ്ട തര്ക്കത്തിനൊടുവില് ജീവനക്കാര് ഇവരെ യാത്ര ചെയ്യാന് അനുവദിക്കുകയായിരുന്നു.
 | 

സുഖമില്ലാത്ത കുഞ്ഞിനെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പൈലറ്റ്; മലയാളി ദമ്പതികളെ അപമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സിംഗപ്പൂര്‍ സിറ്റി: സുഖമില്ലാത്ത കുഞ്ഞുമായി യാത്ര ചെയ്ത മലയാളി ദമ്പതികളെ അപമാനിച്ച് സ്‌കൂട്ട് എയര്‍ലൈന്‍ ജീവനക്കാര്‍. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞിനെ കയറ്റാന്‍ കഴിയില്ലെന്ന് വാദിച്ച ജീവനക്കാര്‍ ഒരു ഘട്ടത്തില്‍ ഇവരെ വിമാനത്തില്‍ നിന്ന് ഇറക്കി വിടാന്‍ വരെ ശ്രമിച്ചു. എന്നാല്‍ ഒരു മണിക്കൂറിലധികം നീണ്ട തര്‍ക്കത്തിനൊടുവില്‍ ജീവനക്കാര്‍ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നിന്ന് ഫുക്കറ്റിലേക്ക് യാത്ര ചെയ്യുകയായിരുന്ന കൊച്ചി സ്വദേശിയായ ദിവ്യ ജോര്‍ജ്ജിനും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. ദിവ്യയുടെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. കുഞ്ഞിനും ഭര്‍ത്താവിനും ഉള്‍പ്പെടെ മൂന്ന് ടിക്കറ്റുകളുമായിട്ടാണ് ഇവര്‍ സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈന്‍ വിമാനത്തില്‍ കയറിയത്. ആദ്യം കുട്ടിക്ക് പ്രത്യേകം സീറ്റ് ബെല്‍റ്റ് സൗകര്യം ഉള്‍പ്പെടെ തരാമെന്ന് വാഗ്ദാനം ചെയ്ത എയര്‍ലൈന്‍ അധികൃതര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് കുടുംബത്തെ ഇറക്കി വിടാന്‍ ശ്രമിച്ചു. സുഖമില്ലാത്ത കുട്ടിയുമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു വാദം.

ക്യാപ്റ്റനുള്‍പ്പെടെയുള്ളവര്‍ ഇവരോട് അപമര്യാദയായിട്ടാണ് പെരുമാറിയത്. അവസാനം യാത്ര ചെയ്യാന്‍ അനുവദിച്ചെങ്കിലും കുഞ്ഞിന് സീറ്റ് ബെല്‍റ്റ് നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് സ്‌കൂട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറായി വൈകുകയാണ്. സുഖമില്ലാത്ത കുട്ടിയെ കയറ്റാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു പോവണമെന്നാണ് അവര്‍ പറയുന്നത്’, ദിവ്യ സംഭവത്തിനിടയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു.

സംഭവത്തില്‍ സ്‌കൂട്ട് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തിനിടെ 67 തവണ തങ്ങള്‍ വിമാനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ഇത്തരമൊരനുഭവം ആദ്യമാണെന്നു ദിവ്യ ഫെയിസ്ബുക്ക് കുറിപ്പില്‍ പറയുന്നു.