124-ാം ജന്മദിനത്തില്‍ അംബേദ്കറിന് ഗൂഗിളിന്റെ ആദരം

ഇന്ത്യന് ഭരണഘടനയുടെ ശില്പ്പി ഡോ.ബി.ആര് അംബേദ്കറുടെ 124-ാം ജന്മദിനത്തില് അദ്ദേഹത്തിന് ഗൂഗിളിന്റെ ആദരം. അംബേദ്കറാണ് ഗൂഗിളിന്റെ ഇന്നത്തെ ഡൂഡില്. ഇന്ത്യന് ഗണിത ശാസ്ത്രജ്ഞ ശകുന്തള ദേവിയടക്കമുളള വ്യക്തിത്വങ്ങള് ഗൂഗിള് ഡൂഗിളില് അണിനിരന്നിട്ടുണ്ട്.
 | 

124-ാം ജന്മദിനത്തില്‍ അംബേദ്കറിന് ഗൂഗിളിന്റെ ആദരം

കൊച്ചി: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി ഡോ.ബി.ആര്‍ അംബേദ്കറുടെ 124-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ഗൂഗിളിന്റെ ആദരം. അംബേദ്കറാണ് ഗൂഗിളിന്റെ ഇന്നത്തെ ഡൂഡില്‍. ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞ ശകുന്തള ദേവിയടക്കമുളള വ്യക്തിത്വങ്ങള്‍ ഗൂഗിള്‍ ഡൂഗിളില്‍ അണിനിരന്നിട്ടുണ്ട്.
ഇന്ത്യയുടെ സാമൂഹ്യ മാറ്റത്തിന് വേണ്ടിയും നിലകൊണ്ട വ്യക്തിത്വമാണ് അംബേദ്കര്‍. ദളിതരുടെയും പിന്നാക്കക്കാരുടെയും അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ പോരാടി അദ്ദേഹം. നിയമജ്ഞനും രാഷ്ട്രതന്ത്രജ്ഞനും കൂടിയായ അദ്ദേഹം ബാബാ സഹേബ് എന്നാണ് അറിയപ്പെടുന്നത്. രാജ്യമെമ്പാടും സമുചിതമായി തന്നെ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നു.
1891ല്‍ മഹര്‍ കുടുംബത്തില്‍ ജനിച്ച അംബേദ്കര്‍ തൊട്ടുകൂടായ്മയുടെ ഇരയായിരുന്നു. സ്‌കൂളില്‍ പോലും അദ്ദേഹം മറ്റ് കുട്ടികളില്‍ നിന്ന് ജാതിയുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലും ലണ്ടനിലും പോയി പഠിച്ച അദ്ദേഹം പിന്നീട് രാജഭരണത്തില്‍ പ്രതിരോധ സെക്രട്ടറിയായി.പിന്നീട് മുംബൈയിലെ ഒരു കോളേജില്‍ അധ്യാപകനായ അദ്ദേഹം അവിടെയും ജാതി വ്യവസ്ഥയുടെ പീഡനങ്ങള്‍ക്കിരയായി.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ ഉച്ചനീചത്വങ്ങള്‍ തുടച്ച് നീക്കാനായി മാറ്റി വച്ചു. രാജ്യം സ്വതന്ത്രമായപ്പോള്‍ ആദ്യത്തെ നിയമമന്ത്രിയും അതു വഴി ഭരണഘടനയുടെ ശില്‍പ്പിയുമായി. പിന്നീട് ബുദ്ധമതത്തിലേക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെട്ടു. 1956ലായിരുന്നു അദ്ദേഹത്തിന്റെ മരണം.