ആർത്തവ ചിത്രങ്ങൾ നീക്കം ചെയ്ത സംഭവം; ഇൻസ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു

ആർത്തവവുമായി ബന്ധപ്പെട്ട് രൂപി കൗർ എന്ന വിദ്യാർത്ഥിനി പോസ്റ്റ് ചെയ്ത ഫോട്ടോ നീക്കം ചെയ്തതിൽ ഇൻസ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു. തുടർന്ന് നീക്കം ചെയ്ത പോസ്റ്റ് രൂപി കൗറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.
 | 

ആർത്തവ ചിത്രങ്ങൾ നീക്കം ചെയ്ത സംഭവം; ഇൻസ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു

ന്യൂയോർക്ക്: ആർത്തവവുമായി ബന്ധപ്പെട്ട് രൂപി കൗർ എന്ന വിദ്യാർത്ഥിനി പോസ്റ്റ് ചെയ്ത ഫോട്ടോ നീക്കം ചെയ്തതിൽ ഇൻസ്റ്റഗ്രാം ഖേദം പ്രകടിപ്പിച്ചു. തുടർന്ന് നീക്കം ചെയ്ത പോസ്റ്റ് രൂപി കൗറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഫോട്ടോ ഡിലീറ്റ് ചെയ്തത് തങ്ങളുടെ പിഴവാണെന്നും അതിൽ ഖേദിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം വക്താവ് അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ നിന്നുള്ള മറ്റു ചില അംഗങ്ങളുടെ പ്രതികരണത്തെ തുടർന്നാണ് ഫോട്ടോ നീക്കം ചെയ്തത്. ഇത് തെറ്റാണെന്ന് പിന്നീട് മനസിലായി. ഇതുമൂലമുണ്ടായ എല്ലാ അസൗകര്യങ്ങൾക്കും ഖേദം പ്രകടിപ്പിക്കുന്നതായും ഇൻസ്റ്റഗ്രാം പ്രതിനിധി ഇ-മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.

ആർത്തവ രക്തം പുരണ്ട സ്വന്തം ചിത്രമാണ് രൂപി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മാർഗ നിർദ്ദേശങ്ങളുടെ ലംഘനം എന്നു പറഞ്ഞാണ് ഇൻസ്റ്റഗ്രാം ആ ചിത്രം നീക്കം ചെയ്തു. ഇതിനു പകരമായി ആർത്തവത്തിന്റെ മഹത്വത്തെക്കുറിച്ചും തന്റെ ചിത്രം നീക്കം ചെയ്തതിനെതിരെയും രൂപി ഒരു തുറന്ന കത്തെഴുതി. ചിത്രം പ്രസിദ്ധീകരിക്കാത്ത ഇൻസ്റ്റഗ്രാമിനെതിരേ പ്രതിഷേധമെന്ന നിലയിൽ സ്വന്തമായി വൈബ്‌സൈറ്റ് ഉണ്ടാക്കുകയും അതിൽ വിവാദ ചിത്രവും കത്തും പോസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രൂപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഫേസ്ബുക്കിൽ മാത്രം ഈ പോസ്റ്റ് ആറായിരത്തിലേറെ പേർ ഷെയർ ചെയ്തു. ഇൻസ്റ്റഗ്രാം നടപടിക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെയാണ് ഖേദപ്രകനവുമായി അധികൃതർ രംഗത്തെത്തിയത്.

രൂപിയുടെ വെബ്‌സൈറ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.