ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വേണം; ഉത്തരേന്ത്യക്കാരായ പ്രവാസികളുടെ ദയനീയ സ്ഥിതി വിവരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

ഗള്ഫില് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്ക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ചരിത്രപമെന്ന് സോഷ്യല് മീഡിയ. അതേസമയം ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ പ്രവാസികള്ക്കാണ് ഇത്തരം സഹായം കൂടുതലായി ലഭിക്കേണ്ടതെന്ന് ആവശ്യമുയര്ന്നിട്ടുണ്ട്. മാധ്യമ പ്രവര്ത്തകനായ ഷാബുവാണ് ഉത്തരേന്ത്യന് പ്രവാസികളുടെ ദയനീയ സ്ഥിതി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കുകയെന്നത് ചെലവേറിയ ജോലിയാണെന്നും ഉത്തരേന്ത്യന് പ്രവാസികളാണ് ഇക്കാര്യത്തില് ഏറ്റവും ദുരിതമനുഭവിക്കുന്നവരെന്നും കുറിപ്പില് ഷാബു വിവരിക്കുന്നു.
 | 

 

ഗള്‍ഫില്‍ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി കൊണ്ടുപോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വേണം; ഉത്തരേന്ത്യക്കാരായ പ്രവാസികളുടെ ദയനീയ സ്ഥിതി വിവരിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കൊച്ചി: ഗള്‍ഫില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ചരിത്രപമെന്ന് സോഷ്യല്‍ മീഡിയ. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്കാണ് ഇത്തരം സഹായം കൂടുതലായി ലഭിക്കേണ്ടതെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ ഷാബുവാണ് ഉത്തരേന്ത്യന്‍ പ്രവാസികളുടെ ദയനീയ സ്ഥിതി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുകയെന്നത് ചെലവേറിയ ജോലിയാണെന്നും ഉത്തരേന്ത്യന്‍ പ്രവാസികളാണ് ഇക്കാര്യത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്നവരെന്നും കുറിപ്പില്‍ ഷാബു വിവരിക്കുന്നു.

മലയാളികള്‍ക്ക് ആളൊന്നിന് കുറഞ്ഞത് മൂന്നു അസോസിയേഷനുകളെങ്കിലും കാണും, സഹായമെത്തിക്കാന്‍. പണമില്ലെന്ന കാരണത്താല്‍ ഒരു മൃതദേഹവും നാട്ടിലെത്താന്‍ വൈകിയിട്ടുമില്ല. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി അതല്ല, പ്രത്യേകിച്ച് ബീഹാര്‍, ഒഡീഷ, എന്തിന് ബംഗാളില്‍ നിന്നുള്ളവരുടെ പോലും. അക്കാര്യത്തില്‍ കേന്ദ്രമാണ് ഇടപെടേണ്ടതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

വിദേശത്ത് വച്ച് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ചെലവ് നോര്‍ക്കയായിരിക്കും വഹിക്കുക.

തീരുമാനം ചരിത്രപരമാണ്, സംശയമില്ല.

ഇത്തരമൊരു തീരുമാനം ഉണ്ടാവേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നല്ല. കാരണം മലയാളികള്‍ക്ക് ആളൊന്നിന് കുറഞ്ഞത് മൂന്നു അസ്സോസിയേഷനുകളെങ്കിലും കാണും സഹായമെത്തിക്കാന്‍. ‘ബോഡി’ കൊണ്ടുപോകാന്‍ പണമില്ലെന്ന കാരണത്താല്‍ ഒരു ബോഡിയും നാട്ടിലെത്താന്‍ വൈകിയിട്ടുമില്ല.

മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി അതല്ല, പ്രത്യേകിച്ച് ബീഹാര്‍, ഒഡീഷ, എന്തിന് ബംഗാളില്‍ നിന്നുള്ളവരുടെ പോലും. അക്കാര്യത്തില്‍ കേന്ദ്രമാണ് ഇടപെടേണ്ടത്.
മൃതദേഹം സൗജന്യമായി എത്തിച്ചാല്‍ മാത്രം പോരാ, അടക്കം ചെയ്യുന്നതിനും ഏര്‍പ്പാട് ചെയ്യണം.
കാരണമെന്തെന്നാല്‍, വെറും ബോഡി കൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ വീട്ടുകാര്‍ പോലും ചിലപ്പോള്‍ ഉപേക്ഷിച്ചു പൊയ്ക്കളയും.
തൊഴിലിടങ്ങളില്‍ വച്ച് ഗുരുതര പരിക്കേറ്റ് ശരീരം തളര്‍ന്നു കിടക്കുന്ന നിരവധിപേരെ ഞങ്ങള്‍ക്കിനി വേണ്ടാ എന്നു പറഞ്ഞ ചില കുടുംബങ്ങളുടെ മാനസികാവസ്ഥ കൂടി പരിഗണിച്ചു കൊണ്ടാണ് ഇങ്ങനെയൊരു അപേക്ഷ.

നായ്ക്കും നരിയ്ക്കും കൊടുക്കാതെ അതു മറവു ചെയ്യാനുള്ള കരുണ കൂടിയുണ്ടാവണം.

വിദേശത്ത് വച്ച്‌ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ധനമന്ത്രി…

Posted by Shabu Kilithattil on Wednesday, January 30, 2019