നിര്‍ബന്ധമായും വന്ധ്യംകരിക്കുക; അല്ലെങ്കില്‍ പള്ളിവികാരി എന്നത് ജോലിയായിക്കണ്ട് വിവാഹിതരെ നിയമിക്കണം; പേരാവൂര്‍ സംഭവത്തില്‍ ജോയ് മാത്യു

പേരാവൂരില് പുരോഹിതന് 16കാരിയെ പീഡിപ്പിച്ച സംഭവത്തില് കടുത്ത വിമര്ശനവുമായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നുകില് ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളതു പോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം. അല്ലെങ്കില് പള്ളിവികാരി എന്നത് ഒരു ജോലിയായിക്കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം.
 | 

നിര്‍ബന്ധമായും വന്ധ്യംകരിക്കുക; അല്ലെങ്കില്‍ പള്ളിവികാരി എന്നത് ജോലിയായിക്കണ്ട് വിവാഹിതരെ നിയമിക്കണം; പേരാവൂര്‍ സംഭവത്തില്‍ ജോയ് മാത്യു

പേരാവൂരില്‍ പുരോഹിതന്‍ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളതു പോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം. അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായിക്കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം.

ഇനി ഇതൊന്നുമല്ലെങ്കില്‍, നിര്‍ബന്ധമായും വന്ധ്യംകരിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റ് സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണമെന്ന ചോദ്യവും ഉന്നയിക്കുന്നു. പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണെന്ന പരിഹാസവും ജോയ് മാത്യും ഉയര്‍ത്തുന്നുണ്ട്.

വികാരി എന്നു പറയുംമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്. ലൗകികജീവിതത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു. ഇക്കാര്യത്തില്‍ മതമേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന തന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാമെന്ന് പറഞ്ഞാണ് ജോയ്മാത്യു പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

‘സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍

വികാരി എന്നു പറയുമ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ അയാള്‍ക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്- ലൗകികജീവിത്തിന്റെ പ്രലോഭനങ്ങളുമായി പിശാച് പലരൂപത്തില്‍ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവര്‍ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുമ്പോള്‍- ഒന്നുകില്‍ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം? പ്രത്യേകിച്ചും പള്ളിക്കാര്‍ത്തന്നെ നടത്തുന്ന ആശുപത്രികള്‍ ഉള്ളപ്പോള്‍ സംഗതി എളുപ്പവുമാണു- ഇക്കാര്യത്തില്‍ മത മേലദ്ധ്യക്ഷന്മാര്‍ വേണ്ടത് ചെയ്താല്‍ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വെച്ച് നടക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം’

പോസ്റ്റ് വായിക്കാം