കേന്ദ്ര ഉത്തരവിനെ പോസിറ്റീവായി കാണണമെന്ന് കെ.സുരേന്ദ്രന്‍; അനധികൃത അറവുശാലകള്‍ കര്‍ശനമായി അടച്ചുപൂട്ടണം

കേരളത്തില് ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന അറവുശാലകള് നിരോധിക്കുക തന്നെയാണ് ചെയ്യണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാനത്ത് അനധികൃതമായി ആയിരത്തോളം അറവുശാലകളാണ് പ്രവര്ത്തിക്കുന്നത്. അനധികൃതമായി മാംസക്കച്ചവടം നടത്തുന്നതിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും വര്ദ്ധിക്കുകയാണ്. രോഗങ്ങള് ബാധിച്ച കന്നുകാലികളടക്കമുള്ളവയെ യാതൊരു തരത്തിലുള്ള പരിശോധനയും നടത്താതെയാണ് ചെക്ക് പോസ്റ്റുകളില് കൈക്കൂലി വാരിയെറിഞ്ഞ് അന്യസംസ്ഥാനങ്ങളില് നിന്നും കേരളത്തിലേക്ക് എത്തിക്കുന്നതെന്നും സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില് കുറ്റപ്പെടുത്തുന്നു.
 | 

കേന്ദ്ര ഉത്തരവിനെ പോസിറ്റീവായി കാണണമെന്ന് കെ.സുരേന്ദ്രന്‍; അനധികൃത അറവുശാലകള്‍ കര്‍ശനമായി അടച്ചുപൂട്ടണം

കേരളത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ നിരോധിക്കുക തന്നെയാണ് ചെയ്യണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് അനധികൃതമായി ആയിരത്തോളം അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. അനധികൃതമായി മാംസക്കച്ചവടം നടത്തുന്നതിലൂടെ അപകടകരമായ ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും വര്‍ദ്ധിക്കുകയാണ്. രോഗങ്ങള്‍ ബാധിച്ച കന്നുകാലികളടക്കമുള്ളവയെ യാതൊരു തരത്തിലുള്ള പരിശോധനയും നടത്താതെയാണ് ചെക്ക് പോസ്റ്റുകളില്‍ കൈക്കൂലി വാരിയെറിഞ്ഞ് അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

വൃത്തിഹീനമായ പരിസരങ്ങളിലാണ് ഇവയെ കശാപ്പ് ചെയ്ത് വ്യാപാരം നടത്തുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളില്‍ കടത്തുന്നവര്‍ക്കെതിരെ ഒരു നടപടിയും കേരളത്തില്‍ നടപ്പാക്കുന്നില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടേയും ഉത്തരവുകളടക്കം ഇവിടെ നിയമങ്ങള്‍ക്കെല്ലാം പുല്ലുവിലയാണ് കൊടുക്കുന്നത്.

മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇപ്പോള്‍ നടക്കുന്ന നിയമലംഘനങ്ങള്‍ അധികകാലം തുടരാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറയുന്നു. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവിനെ കേരളം പോസിറ്റീവായി കാണണം. അറവുശാലകള്‍ ആധുനികവല്‍ക്കരിക്കുകയും നിയമങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കുകയും ചെയ്യണം. അല്ലാത്തവയെ ഒരു കാരണവശാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

തീരുമാനത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി മാത്രമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ക്യാന്‍സറും ഹൃദ്രോഗങ്ങളും പ്രമേഹവുമുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓര്‍ക്കുന്നത് നന്നാകുമെന്നും സുരേന്ദ്രന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് കാണാം