കിംഭോ ആപ്പ് ഡേറ്റ ചോര്‍ത്തല്‍ ലക്ഷ്യമിട്ട്? ബാബാ രാംദേവ് പ്രതിക്കൂട്ടില്‍; പ്ലേ സ്റ്റോറില്‍ ആപ്പ് കാണാനില്ല

പതഞ്ജലിയുടെ കിംഭോ ആപ്പ് ലക്ഷ്യമിട്ടത് ഡേറ്റ ചോര്ത്തലാണെന്ന് അഭ്യൂഹം. പുറത്തിറക്കി മണിക്കൂറുകള്ക്കുള്ളില് തന്നെ ഈ ആപ്പ് പ്ലേസ്റ്റോറില് നിന്ന് നീക്കം ചെയ്തു. സുരക്ഷാ പ്രശ്നങ്ങളെത്തുടര്ന്നാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് വിവരം. 5000 പേര് മാത്രമാണ് ആപ്പ് ഇന്സ്റ്റോള് ചെയ്തത്.
 | 

കിംഭോ ആപ്പ് ഡേറ്റ ചോര്‍ത്തല്‍ ലക്ഷ്യമിട്ട്? ബാബാ രാംദേവ് പ്രതിക്കൂട്ടില്‍; പ്ലേ സ്റ്റോറില്‍ ആപ്പ് കാണാനില്ല

പതഞ്ജലിയുടെ കിംഭോ ആപ്പ് ലക്ഷ്യമിട്ടത് ഡേറ്റ ചോര്‍ത്തലാണെന്ന് അഭ്യൂഹം. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആപ്പ് നീക്കം ചെയ്തതെന്നാണ് വിവരം. 5000 പേര്‍ മാത്രമാണ് ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തത്.

ബോലോ എന്ന ആപ്പിന്റെ അതേ മാതൃകയിലായിരുന്നു ബാബാ രാംദേവിന്റെ കിംഭോ തയ്യാറാക്കിയിരുന്നത്. വാട്‌സാപ്പിന് വെല്ലുവിളിയാകും എന്ന അവകാശവാദവുമായാണ് ഈ ആപ്പ് പ്ലേസ്‌റ്റോറില്‍ എത്തിയത്. കിംഭോ കാണാതായതോടെ ഹാക്കര്‍മാര്‍ ആപ്പിന്റെ അടിവേര് വരെ തോണ്ടിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ എത്തിച്ചിരിക്കുകയാണ്.

ബോലോ എന്ന ആപ്പിന്റെ സോഴ്‌സ് കോഡ് തന്നെയാണ് കിംഭോയിലും ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കോഡില്‍ പലയിടത്തും ബോലോ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പോലും നീക്കം ചെയ്തിട്ടില്ല. യാതൊരു മുന്നൊരുക്കവുമില്ലാതെ ഇത്തരം ഒരു ആപ്പ് അവതരിപ്പിച്ചതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടോ എന്നാണ് ടെക് വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നത്.

ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ടെക് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡേറ്റ മറിച്ചു വില്‍ക്കാനോ പരസ്യങ്ങള്‍ക്കായോ ഉപയോഗിക്കാനോ കഴിയും. മെസേജിംഗ് ആപ്പ് പോലെയുള്ള സംവിധാനങ്ങളിലൂടെ അധികം മുതല്‍മുടക്കില്ലാതെ ഇത് സാധിച്ചെടുക്കുകയും ചെയ്യാം.