കശാപ്പ് നിരോധനം രാജ്യത്താകമാനം മനുസ്മൃതി നടപ്പിലാക്കുമെന്നുള്ള വിളംബരമെന്ന് കോടിയേരി

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പാക്കുമെന്നുള്ള വിളംബരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ വിമര്ശനം. റംസാനെ സ്വീകരിക്കാന് രാജ്യത്തെ ജനത ഒരുങ്ങി നില്ക്കുമ്പോഴാണ് ആര്എസ്എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.
 | 

കശാപ്പ് നിരോധനം രാജ്യത്താകമാനം മനുസ്മൃതി നടപ്പിലാക്കുമെന്നുള്ള വിളംബരമെന്ന് കോടിയേരി

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം രാജ്യമാകെ മനുസ്മൃതി നടപ്പാക്കുമെന്നുള്ള വിളംബരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ വിമര്‍ശനം. റംസാനെ സ്വീകരിക്കാന്‍ രാജ്യത്തെ ജനത ഒരുങ്ങി നില്‍ക്കുമ്പോഴാണ് ആര്‍എസ്എസ് പ്രചാരകനായ പ്രധാനമന്ത്രിയും കൂട്ടരും ഇത്തരത്തിലുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴുള്ള ഈ നടപടി, വരാനിരിക്കുന്ന വര്‍ഗീയ വിധ്വംസക നടപടികളുടെ കേളികൊട്ടാണെന്നും കോടിയേരി പോസ്റ്റില്‍ പറയുന്നു. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാനും സമൂഹത്തില്‍ മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തിലുള്ള ഉത്തരവുകളിലൂടെ സംഘപരിവാരം നിയന്ത്രിക്കുന്ന കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്.

രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി മുന്നോട്ടു വരണമെന്നും പോസ്റ്റില്‍ കോടിയേരി ആവശ്യപ്പെട്ടു.

പോസ്റ്റ് കാണാം