ഹീറോകളോട് അമിതാരാധനയുടെ മനോരോഗമുള്ള പേടിത്തൂറികള്‍, പുലിമുരുകന് കയ്യടിക്കുന്ന അതേ ഒച്ചയിലാണ് അവരുടെ കയ്യടി; മാധ്യമ പ്രവര്‍ത്തകന്‍ ലാസര്‍ ഷൈന്‍ സൈബര്‍ സഖാക്കളെ വിലയിരുത്തുന്നു

പാര്ട്ടിയുടെ അടിസ്ഥാന തലം മുതല് പ്രവര്ത്തിക്കുന്നവരും സൈബര് സഖാക്കളും തമ്മിലുള്ള വ്യത്യാസം എടുത്തു പറഞ്ഞ് മാധ്യമപ്രവര്ത്തകനായ ലാസര് ഷൈന്. സൈബര് സഖാക്കള് ഹീറോകളോട് അമിതാരാധനയുടെ മനോരോഗമുള്ള പേടിത്തൂറികളാണെന്നും പുലിമുരുകന് കയ്യടിക്കുന്ന അതേ ഒച്ചയിലാണ് ഇവരുടെ കയ്യടിയെന്നും ലാസര് ഷൈന് വിലയിരുത്തുന്നു. സൈബര് സ്പേസിലെ സഖാക്കളാണെന്ന് അവകാശപ്പെടുന്ന ഇവരാണ് മോഡിയെ അധികാരത്തിലെത്തിച്ചത്. അവര് ഇടിച്ചു കയറി പുറത്താക്കുന്നത് പാര്ട്ടിയുടെ ശരിക്കുള്ള അവകാശികളായ തൊഴിലാളി മക്കളെയാണെന്നും ലാസര് കുറ്റപ്പെടുത്തുന്നു.
 | 

ഹീറോകളോട് അമിതാരാധനയുടെ മനോരോഗമുള്ള പേടിത്തൂറികള്‍, പുലിമുരുകന് കയ്യടിക്കുന്ന അതേ ഒച്ചയിലാണ് അവരുടെ കയ്യടി; മാധ്യമ പ്രവര്‍ത്തകന്‍ ലാസര്‍ ഷൈന്‍ സൈബര്‍ സഖാക്കളെ വിലയിരുത്തുന്നു

പാര്‍ട്ടിയുടെ അടിസ്ഥാന തലം മുതല്‍ പ്രവര്‍ത്തിക്കുന്നവരും സൈബര്‍ സഖാക്കളും തമ്മിലുള്ള വ്യത്യാസം എടുത്തു പറഞ്ഞ് മാധ്യമപ്രവര്‍ത്തകനായ ലാസര്‍ ഷൈന്‍. സൈബര്‍ സഖാക്കള്‍ ഹീറോകളോട് അമിതാരാധനയുടെ മനോരോഗമുള്ള പേടിത്തൂറികളാണെന്നും പുലിമുരുകന് കയ്യടിക്കുന്ന അതേ ഒച്ചയിലാണ് ഇവരുടെ കയ്യടിയെന്നും ലാസര്‍ ഷൈന്‍ വിലയിരുത്തുന്നു. സൈബര്‍ സ്‌പേസിലെ സഖാക്കളാണെന്ന് അവകാശപ്പെടുന്ന ഇവരാണ് മോഡിയെ അധികാരത്തിലെത്തിച്ചത്. അവര്‍ ഇടിച്ചു കയറി പുറത്താക്കുന്നത് പാര്‍ട്ടിയുടെ ശരിക്കുള്ള അവകാശികളായ തൊഴിലാളി മക്കളെയാണെന്നും ലാസര്‍ കുറ്റപ്പെടുത്തുന്നു.

സിപിഎമ്മിന്റെ ബ്രാഞ്ച് ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മിക്കവരും കൂലിവേലക്കാരാണ്. ജോലി കഴിഞ്ഞു വന്നാണ് പാര്‍ട്ടി പരിപാടി. വാര്‍ഡ് അംഗങ്ങളാണ് പലരും. നിന്നു തിരിയാനേ സമയമില്ല. വേലിപ്രശ്നം, കുടുംബകലഹം, പ്രണയം, അടിപിടി, വഴി- തുടങ്ങി ഇടപെടേണ്ട വിഷയങ്ങള്‍ നിരവധിയാണ്. മേല്‍ കമ്മിറ്റി അംഗമാകുന്നതോടെ ചുമതല കൂടും.

പാര്‍ട്ടിയുടെ പരിപാടി കൂടാതെ വര്‍ഗ്ഗ ബഹുജന സംഘടനകളിലെ ചുമതല വേറെ. സഹകരണ ബാങ്ക് മുതല്‍ രക്തബാങ്ക് വരെ നീളുന്ന ചുമതലകള്‍. ആശുപത്രി, പൊലീസ് സ്റ്റേഷന്‍ മുതലങ്ങോട്ട് പഞ്ചായത്ത് പ്രസിഡന്റു മുതലങ്ങോട്ടുള്ള ശുപാര്‍ശകള്‍. മീറ്റിങ്ങുകള്‍. വീട്ടില്‍ രാത്രി 12 കഴിയാതെ കയറാനൊക്കില്ല. കുഞ്ഞുങ്ങളുടെയൊക്കെ മുഖം കണ്ടിട്ട് നാളേറെയായിട്ടുണ്ടാകും.

അതുകൂടാതെ പാര്‍ട്ട്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായവരുണ്ട്. കലയും പന്തുകളിയും കൃഷിയും യാത്രയും വരെ. രണ്ടെണ്ണം വിടുന്നവരാണെങ്കില്‍ അതിന് ജില്ല വിട്ട് പോണം. സ്ത്രീകളുടെ അവസ്ഥയാണ്. ജോലി കഴിഞ്ഞു വന്നാലും ജോലി എന്ന രീതിയിലെപ്പോഴും ജോലി. പരിപാടി തന്നെ പരിപാടി. വിയര്‍പ്പൊഴിക്കുന്നത് അവരാണ്.

ഇവരെ ഫേസ്ബുക്കില്‍ പൊതുവെ കാണാനാവില്ല. അതിന് അവധിക്ക് നാട്ടില്‍ പോവുമ്പോ, ഒന്നിറങ്ങി നോക്കണം. പശതേച്ച് മതിലിലൊട്ടിച്ച പോസ്റ്റര്‍ എഴുതിയതാരെന്നും ഒട്ടിച്ചതാരെന്നും തിരക്കണം. അപ്പോഴൊരു പേരു കിട്ടും. ആ പേരുകാരനോട് പാര്‍ട്ടിയെ പറ്റി ചോദിക്കണം. അഭിപ്രായം കേള്‍ക്കണം. അങ്ങനെയൊരു സഖാവിനെപ്പറ്റി കേട്ടു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് വെച്ചു നല്‍കിയ 13 വീടുകളിലാദ്യത്തെ വീട് ഇരിക്കുന്ന മേഖലയിലെ സെക്രട്ടറി. ആ യുവാവിന് ഇപ്പോഴും വീടില്ല. വീടില്ലാത്ത അയാളുടെ നേതൃത്വത്തിലാണ് വീടില്ലാത്ത മറ്റൊരാള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കിയത്. സൈബര്‍ സ്പേസില്‍ കാണുന്നത് അത്തരം സഖാക്കളെയല്ല. സഖാക്കളേ അല്ല സൈബര്‍ സ്‌പേസില്‍ വിലസുന്നതെന്നും ലാസര്‍ കുറ്റപ്പെടുത്തുന്നു.

പോസ്റ്റ് കാണാം