പ്രിയങ്ക ഗാന്ധിയുടെ വൈറല്‍ ചിത്രത്തെ പ്രതിരോധിക്കാന്‍ ബൃന്ദാ കാരാട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്ന സിപിഎംകാര്‍ ഈ കുറിപ്പുകള്‍ വായിക്കണം

ഹാഥ്റസ് പെണ്കുട്ടിയുടെ അമ്മയെ പ്രിയങ്ക ഗാന്ധി കെട്ടിപ്പിടിക്കുന്ന ചിത്രമായിരുന്നു ശനിയാഴ്ച രാത്രി മുതല് സോഷ്യല് മീഡിയ ആഘോഷിച്ചത്. ഹാഥ്‌റസിലേക്കുള്ള രണ്ടാം യാത്രയില്‍ വാഹനത്തിന്റെ സാരഥ്യം ഏറ്റെടുത്തത് മുതല്‍ പ്രിയങ്ക വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫാസിസ്റ്റ് രാഷ്ട്രീയത്തിന് എതിരായ യുദ്ധത്തില്‍ ഒരു സ്ത്രീ സാരഥ്യം ഏറ്റെടുക്കുന്നതിന്റെ സൂചകമായിപ്പോലും ഇതിനെ പലരും വിലയിരുത്തി. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രിയങ്ക പെണ്‍കുട്ടിയുടെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം എത്തിയപ്പോള്‍ അത് സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു.
എന്നാല്‍ ചില ഇടതു പ്രൊഫൈലുകള്‍ ഇതിന് ബദലായി ബൃന്ദ കാരാട്ടിന്റെ ചിത്രവുമായി രംഗത്തെത്തിയിരുന്നു. ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ കഴിഞ്ഞ ഒന്നൊന്നര മാസമായി ഈ തെരുവുകളില്‍ നിര്‍ത്താതെ പ്രസംഗിക്കുന്നുണ്ട്, സമരം നയിക്കുന്നുണ്ട്, അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ഇവര്‍ സിപിഎം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് എന്നത് കൊണ്ട് മാത്രമാണ് ലിബറല്‍ ഫെമിനിസ്റ്റുകള്‍ക്ക് പോലും ഇവരുടെ പേര് അയിത്തമായി നില്‍ക്കുന്നത് എന്നൊക്കെയായിരുന്നു പോസ്റ്റുകളില്‍ പറഞ്ഞിരുന്നത്.
അതേസമയം ഇടതു രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ പ്രിയങ്കയുടെ ചിത്രം പങ്കുവെയ്ക്കുകയും ഈ ഘട്ടത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്നത് ഇങ്ങനെയൊരു കെട്ടിപ്പിടിത്തമാണെന്ന് പല പോസ്റ്റുകളിലും അഭിപ്രായപ്പെടുകയും ചെയ്യുന്നു.
ചില കുറിപ്പുകള്‍ വായിക്കാം
പൊളിറ്റിക്കല്‍ കറക്ട്‌നെസിനപ്പുറത്തേക്ക്…ഈ സ്ത്രീ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവ് എന്ന നിലക്കപ്പുറത്തേക്ക്…. ഒന്നു ചിന്തിച്ചു നോക്കൂ… ആ പെണ്‍കുട്ടിയുടെ അമ്മയെ ഒന്ന് ഇങ്ങനെ കെട്ടിപ്പിടിക്കാന്‍ നമ്മള്‍ അമ്മമാര്‍ ആഗ്രഹിച്ചിരുന്നില്ലേ? ഞാനൊരു കമ്യൂണിസ്റ്റു തന്നെയാണ്. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ താത്വിക അവലോകനത്തിന് എനിക്ക് ‘ സൗകര്യമില്ല ‘:-അജിത ടി.ജി
പൊളിറ്റിക്കൽ കറക്ട്നെസിനപ്പുറത്തേക്ക് … ഈ സ്ത്രീ കോൺഗ്രസ് പാർട്ടിയുടെ വക്താവ് എന്ന നിലക്കപ്പുറത്തേക്ക്….ഒന്നു…
Posted by Ajitha Tg on Saturday, October 3, 2020
ഒരു കെട്ടിപ്പിടുത്തം.
ആശ്വാസം തോന്നിപ്പിച്ച ഒരു പടം ഏറെക്കാലത്തിന് ശേഷം ന്യൂസ് ഫീഡില്‍ നിന്ന് പങ്കിടട്ടെ.:-സുജിത് ചന്ദ്രന്‍
ഒരു കെട്ടിപ്പിടുത്തം.ആശ്വാസം തോന്നിപ്പിച്ച ഒരു പടം ഏറെക്കാലത്തിന് ശേഷം ന്യൂസ് ഫീഡിൽ നിന്ന് പങ്കിടട്ടെ.
Posted by Sujith Chandran on Saturday, October 3, 2020
പ്രിയങ്കയും രാഹുലും ഹത്രാസിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് സംസാരിച്ചുവെന്നാണ് വാര്‍ത്ത. സാധാരണ ഗതിയില്‍ വളരെ പ്രാഥമികമായി ഒരു രാഷ്ട്രീയപാര്‍ട്ടി നേതൃത്വം ചെയ്യേണ്ട കാര്യം ഫാഷിസ്റ്റ് ഭരണാധികാരികള്‍ക്ക് കീഴില്‍ ചെയ്യാനായി രാജ്യമെങ്ങും പ്രതിഷേധിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടേയും ഇടപെടല്‍ കൊണ്ടാണ് സാധിച്ചത്. പ്രിയങ്കയും രാഹുലും ഈ അടുത്ത കാലത്ത് കാണിച്ച ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കല്‍ വില്‍ പവറാണ് ഇപ്പോള്‍ കണ്ടത്. ദയവായി ഇത് തുടരൂ. കര്‍ഷക സമരം രാജ്യം മുഴുവന്‍ വ്യാപിക്കേണ്ടതാണ്. ബാബ്രി പള്ളി വിധിക്കെതിരെ ജനരോഷം ഉയര്‍ത്താനും ഇനിയും അവസാനിക്കാത്ത പൗരത്വ പ്രക്ഷോഭം തുടരാനും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം തോള്‍ചേരേണ്ടതുണ്ട്. മുന്നോട്ട്. :- ശ്രീജിത്ത് ദിവാകരന്‍
പ്രിയങ്കയും രാഹുലും ഹത്രാസിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കണ്ട് സംസാരിച്ചുവെന്നാണ് വാര്‍ത്ത. സാധാരണ…
Posted by Sreejith Divakaran on Saturday, October 3, 2020